Tuesday, 13 December 2011

THE MOST

The most damaging one letter word is I-avoid

The most satisfying two letter word is'We'-use it

The most poisonous three letter word is 'Ego'-kill it

The most used four letter word is 'love'-value it

The most pleasing five letter word is 'Smile'-give it

The most spreading six letter word is 'Rumour'-shun it

The most enviable seven letter word is 'Success'-achieve it

The most nefarious eight letter word is 'Jealousy'-dispossess it

The most powerful nine letter word is 'Knowledge'-acquire it

The most essential ten letter word is 'Confidence'-gain it

സാക്ഷാത്കരിക്കാന്‍ ഒരു സ്വപ്നമില്ലെങ്കില്‍...

"ഞങ്ങള്‍ ഇങ്ങിനെ ആയിത്തീരാന്‍ കാരണം ഞങ്ങളുടെ ചുറ്റുപാടുകളാണെന്ന് ആളുകള്‍ സാധാരണ പറയാറുണ്ട്.ഞാന്‍ ചുറ്റുപാടുകളില്‍ വിശ്വസിക്കുന്നില്ല.ജീവിതത്തില്‍ മുന്നേറിയിട്ടുള്ളവരെല്ലാം ഈ ലോകത്തില്‍ എണീറ്റുനിന്ന് തങ്ങള്‍ക്കാവശ്യമുള്ള ചുറ്റുപാടുകള്‍ എവിടെയാണെന്ന് അന്വേഷിച്ചവരാണ്.അങ്ങിനെയുള്ള ചുറ്റുപാട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ തന്നെ അത്തരം ചുറ്റുപാട് സൃഷ്ടിക്കുന്നു". - ജോര്‍ജ്ജ് ബെര്‍ണാഡ്ഷാ


നാം എന്തായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ ഇച്ചിക്കുന്നുവോ വിശ്വസിക്കുന്നുവോ അങ്ങിനെ ആയിത്തീരും.ഞാന്‍ എന്താണോ അത് ദൈവത്തിന്‍റെ ദാനമാണ്.ഞാന്‍ എന്തായിത്തീരുന്നുവോ അത് ദൈവത്തിന് ഞാന്‍ നല്‍കുന്ന സമ്മാനവും.

എപ്പോഴും പറയാറുള്ളതും ഞാന്‍ അനുഭവിച്ചറിയുന്നതുമായ ഒരു സത്യമിതാണ്.സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത് എന്ന്.

പക്ഷെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും ഞാനും നിങ്ങളും മറന്നുതുടങ്ങിയിരിക്കുന്നു,കാലത്തിന്‍റെ മാറ്റങ്ങള്‍.സ്വപ്നം ഒരു വൈറസ്‌ പോലെയാണ്,വല്ലാത്ത ഒരു മാസ്മരികശക്തി അവയ്ക്കുണ്ട്.യുവജനങ്ങളുടെ ഭാവനയ്ക്ക് ചിറകുകളും ബുദ്ധിക്ക് കൂര്‍മ്മതയും മനസ്സില്‍ ദര്‍ശനങ്ങളും സ്വപ്‌നങ്ങള്‍ നല്‍കും.

എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിട്ടില്ല.എത്രയൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്നാലും ഞാന്‍ എന്‍റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.എനിക്ക് പ്രചോദനം നെപ്പോളിയന്‍റെ വാക്കുകളാണ്"അസാധ്യമെന്ന പദം എന്‍റെ നിഖണ്ഡുവിലില്ല".

നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗശക്തിയെ കണ്ടെത്തുക അതിനെ ജ്യലിപ്പിക്കുന്നതിലൂടെ ജീവിതവിജയം കൈവരിക്കുക.

ഓര്‍ക്കുക കൂടെ ചിരിക്കാന്‍ ഒത്തിരിപേര്‍ കാണുമായിരിക്കും മറിച്ച് കരയുമ്പോള്‍ ഒന്ന് കൂടെ ഇരുന്ന് ആശ്യസിപ്പിക്കാന്‍ നമ്മുടെ നിഴല്‍ മാത്രമേ കാണുകയുള്ളൂ.

'ഇന്ത്യ മാറ്റത്തിന്‍റെ മുഴക്കം' എന്ന തന്‍റെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ അല്‍ഫോണ്‍‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത് ഭാരതീയരെ സ്വപ്നംകാണാന്‍ പ്രേരിപ്പിക്കുകയെന്നതാണ്  പുസ്തകത്തിന്‍റെ ഉദ്ദേശം എന്നാണ്.ആകാശത്തേക്ക് നോക്കി മനോരാജ്യക്കാരനായി എന്നും  സ്വപ്നങ്ങള്‍ സഫലമാക്കാന്‍ യത്നിച്ചുവെന്നാണ് തന്‍റെ ഉയര്‍ച്ചയെക്കുറിച്ച് പ്രശസ്തനായ ആ ഐ.എ.സ് കാരന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

സൂര്യകിരണങ്ങളേറ്റും നിലാവില്‍മുങ്ങികുളിച്ചും നമുക്ക് സ്വപ്നങ്ങള്‍ കാണാം.മനസ്സിന്‍റെ അടിത്തട്ടില്‍ നമുക്ക് അവ ശേഖരിക്കാം.ജീവിതവിജയത്തിന്‍റെ നല്ല നാളുകള്‍ നമ്മെ കാത്തിരിക്കുന്നു....








                                                                                                                                           


നിനവ്

നീരവമാമൊരീ ഏകാന്ത സന്ധ്യയില്‍

ആഴിയെപ്പുണരാനെത്തുന്നു സൂര്യന്‍

ചക്രവാളത്തിന്‍ നിണമാര്‍ന്ന തിരശീലയില്‍

ചെന്നെത്തി നില്‍ക്കുന്നുവിന്നെന്‍ കാഴ്ചകള്‍


നിരാര്‍ദ്രതയുടെ വരണ്ടഭൂവില്‍

ഒരു മുറിപ്പാട്ടിന്‍ പ്രതീക്ഷതന്‍ നേരത്തും

രാത്രി മഴയിലെ പുതുമണ്ണിന്‍ ഗന്ധവും

നിലാവും,താരങ്ങളും,ഒരു കുഞ്ഞു തുമ്പിയും

അമ്മതന്നുമ്മയും,നിറമാര്‍ന്നെന്‍ സ്വപ്നങ്ങളും

രാക്കിളിയെപ്പോല്‍ വന്നോര്‍മ്മയില്‍ ചേക്കേറുന്നു


ശൂന്യതയുടെ വിരസവീണയില്‍

കൈചേര്‍ത്തു ഞാന്‍നില്‍ക്കവേ

മഴകാത്തു കേഴുന്നൊരു വേഴാമ്പല്‍ നാദം

വായുവിലലിഞ്ഞു മാഞ്ഞിടുന്നു


എന്നിട്ടും എന്‍റെയീ ജാലകച്ചില്ലയില്‍ പൂവിട്ടമുല്ലകള്‍

കൊരുത്തു ഞാന്‍ നില്‍ക്കുന്നു വീണ്ടും

വെറുതെയെന്തിനോ ഏകനായ് വീണ്ടും.

സ്വപ്ന സ്വയംവരം

കേട്ടതില്‍ നിന്ന് കതിരിട്ട പ്രണയം

കാണുവാന്‍ മനസ്സിന്‍റെ വെമ്പല്‍

ചിരിയുടെ നിഷ്ക്കളങ്കത ചരിതങ്ങളില്‍

കണ്‍കോണുകളില്‍ വസന്തകാലം

മനസ്സ് അറിയാതെ മണിമുഴക്കി.

ഡിസംബറിന്‍റെ തണുപ്പില്‍

മനസ്സുതുറക്കലിന്‍റെ കണ്ണുനീര്‍

മിണ്ടാട്ടത്തിന്‍റെ വേനല്‍

പ്രതീക്ഷയുടെ മഴക്കാലം.

ഇഷ്ടം നിശബ്ദതയില്‍ കൊഴിയും കാലം

വിരഹത്തിന് മുമ്പിലെ കണ്ടുമുട്ടലുകള്‍

മനസ്സിന്‍റെ നിലയ്ക്കാത്ത വിചാരണ

വഴിവിട്ട വിരഹകാലം.

ഓര്‍മ്മകളുടെ ചേക്കേറലില്‍

മനസ്സിന്‍റെ സ്വയംവരം

വാദ്യവും വായ്ത്താരിയും

സ്വപ്നമണ്ഡപത്തില്‍

വധുവിന്‍റെ വരണമാല്യത്തിന്

മുമ്പില്‍ മോഹങ്ങളുമായി

വരന്‍റെ ശിരസ്സ്‌.

സ്വയംവരം! നിലാവും തെന്നലും

സാക്ഷികള്‍.അതെ,വരനായ്....



അല്പം സ്വകാര്യങ്ങള്‍

ആരോടും പറയാത്ത ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകില്ലേ.ഒറ്റയ്ക്ക് പൂമുഖത്തെ ചൂരല്‍കസേരയില്‍ കിടക്കുമ്പോള്‍ ഓര്‍ക്കുന്ന ചില നിമിഷങ്ങള്‍.എനിക്കുമുണ്ട് അത്തരത്തില്‍  ചിലത്.

ആദ്യത്തെ ക്ലാസ്സ്‌ കട്ട്‌ ചെയ്യല്‍

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആണ് അതു സംഭവിച്ചത്.സ്കൂളില്‍ സ്പോര്‍ട്സ്‌ ആന്‍ഡ്‌ ആര്‍ട്സ്‌ നടക്കുന്നു,പെട്ടന്നാണ് ഒരുത്തന്‍ പറഞ്ഞത് നമുക്ക് സിനിമയ്ക്കു പോയാലോ?ഞങ്ങള്‍ മൂന്ന്പേരുണ്ടായിരുന്നു.ആദ്യം ആരും ഒന്നും പറഞ്ഞില്ല.പിന്നെ ഒരു വാശിയായി എല്ലാവര്‍ക്കും.

ഞാന്‍ ആണ് പറഞ്ഞത് തൃശൂര്‍ പോകാം.അവിടെ soldier കളിക്കുന്നു.കളര്‍ ഡ്രസ്സ്‌ ആയതുകൊണ്ട് ആരും തിരിച്ചറിയില്ല.അങ്ങിനെ ആനവണ്ടിയില്‍ കയറി തൃശ്ശൂരിലേക്ക് യാത്രയായി.എത്ര വട്ടം പോയിരിക്കുന്നു പക്ഷെ അന്നൊന്നും പുറത്തെ കാഴ്ചകള്‍ക്ക് ഇത്രയും മനോഹാരിത തോന്നിയിട്ടില്ല.ചെന്നപ്പോഴേക്കും പടം തുടങ്ങിയിരുന്നു.പ്രീതിസിന്‍റയുടെ തകര്‍പ്പന്‍ പാട്ട്സീന്‍.

ഇടവേളയില്‍ സമൂസയും പിന്നെ ഐസ്ക്രീമും.എന്തോ ഒരു വലിയ സാഹസികപ്രവര്‍ത്തി ചെയ്ത പോലെയാണ് ഞങ്ങള്‍ക്ക് അന്ന് തോന്നിയത്.

സിനിമയ്ക്ക് ശേഷം ഒരു ബിരിയാണി.പിന്നെ തേക്കിന്‍കാട് മൈതാനത്തില്‍ അല്പംസമയം കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്നു.എന്തിനെപറ്റിയൊക്കെയാണ് അന്ന് സംസാരിച്ചത്.എത്രയോ യാത്രകളും സിനിമകളും പിന്നീട് കണ്ടിരിക്കുന്നു.പക്ഷെ അന്നത്തെ ഒരു സുഖമോ ത്രില്ലോ ഇന്നില്ല.


ആദ്യത്തെ പ്രണയം

കോളേജിലെ ലഞ്ച് ടൈം അനുവും,ജിഷയും ഓടിവന്ന് ഒരു കാര്യം പറഞ്ഞു.

"ടാ ഷെറിന് നിന്നോട് എന്തോ പറയാന്‍ ഉണ്ട് നീ ഒന്ന് ചാപ്പലില്‍ വരണം".

ആദ്യം ഒന്ന് പകച്ചെങ്കിലും ഗ്രൂപ്പ്‌ലീഡറല്ലേ ഞാന്‍ ചെന്നു.അനു വന്നു പറഞ്ഞു

"നിങ്ങള്‍ സംസാരിക്കൂ ഞങ്ങള്‍ ഇവിടെയൊക്കെയുണ്ട്"

ഷെറിന്‍ എന്നെ നോക്കി പറഞ്ഞു

"അതേ ഒരു കാര്യം ഉണ്ട് പറയാന്‍,പറയാമോ"?

"അതിനെന്താ പറഞ്ഞോളൂ" ഞാന്‍ മറുപടി പറഞ്ഞു.

"എനിക്കൊരു ചെറിയ ഇഷ്ടം തോന്നുന്നു നിന്നോട്,എനിക്കൊരു മറുപടി തരണം"ഷെറിന്‍ പറഞ്ഞു.

അത് ഒരു കുടുക്കായിരുന്നു,പിറ്റേ ദിവസം പതിവിന് വിപരീതമായി ഞാന്‍ നേരത്തേ ക്ലാസ്സില്‍ ചെന്നു.ഹാര്‍ട്ട്‌ ബീറ്റ്‌ പത്ത് കിലോമീറ്റര്‍ അപ്പുറത്ത് കേള്‍ക്കാം.എല്ലാവരും ഗുഡ് മോര്‍ണിംഗ് തരുന്നു.എനിക്കെന്തോ പന്തികേട് തോന്നി എന്‍റെ ഗ്രൂപ്പിലെ ആരെയും കാണുന്നില്ല.ഞാന്‍ ആകെ ഞെരിപിരികൊള്ളാന്‍ തുടങ്ങി.ദാ ഷെറിന്‍ വരുന്നു.

അവളും തന്നു ഒരു ഗുഡ് മോര്‍ണിംഗ്.അന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരത്തിന് ഇത്ര മധുരം ഉണ്ടെന്ന് എനിക്കു തോന്നിയത്.

"വെരി ഗുഡ് മോര്‍ണിംഗ് ഷെറിന്‍"ഞാന്‍ പറഞ്ഞൊപ്പിച്ചു.

ക്ലാസ്സ്‌ തുടങ്ങി ഒരു അനക്കവുമില്ല,ഞാന്‍ ഇടക്കിടക്ക്‌ ഒന്നു നോക്കും എല്ലാവരും എന്നെ തന്നെ നോക്കുന്നു.ക്ലോക്കിലെ സൂചി അനങ്ങുന്നില്ല.ദാ വരുന്നു ഒരു കുറിപ്പ്"ടാ നിയാണ് ഇന്നത്തെ ഫൂള്‍,പയ്യെ എണീറ്റ്‌ കാന്‍റീനിലോട്ട് വിട്ടോ"

എന്തായാലും നനഞ്ഞു ഇനി കുളിച്ചുകയറാം ഞാന്‍ തീരുമാനിച്ചു.അവിടന്നങ്ങോട്ട് ഷെറിനെ കാണുമ്പോള്‍ ഒരു കൈകാല്‍വിറ.കാര്യം ഇങ്ങിനെയൊക്കെയായാലും ഒരു ചെറിയ ഇഷ്ടം പുള്ളിക്കാരിക്ക് ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇപ്പോഴും ബാക്കിയാണ്.

അതെ എന്‍റെ ആദ്യത്തെ പ്രണയം.ഒരു ജാള്യതയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിലും അത് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു സുഖമാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയാണ് പറഞ്ഞത്.

"നിനക്ക് ഒരു ഫോണ്‍കോള്‍ ഉണ്ടായിരുന്നു,ഒരു ഷെറിന്‍"അവളുടെ വിവാഹം ആണത്രെ.

വിവാഹദിവസം പഴയ ഗ്രൂപ്പിലെ മെംബേര്‍സിനെ ആരെയും കണ്ടില്ല.ഷെറിന്‍ പറഞ്ഞു

 "ഞാന്‍ അധികം ആരെയും ക്ഷണിച്ചിട്ടില്ല കേട്ടോ"

ആശംസകള്‍ നേരുന്നതിനായി സ്റ്റേജില്‍ കയറിയപ്പോള്‍ വീണ്ടും ഒരു കൈകാല്‍ വിറ.അങ്ങിനെ ആദ്യത്തെ പ്രണയവും മണ്ണടിഞ്ഞു.

പ്രഥമ മദ്യപാനം

പത്തിലെ ടൂര്‍ ഒരു സംഭവം ആണല്ലോ,ഞാനും പോയി മൈസൂര്‍,പഴനി,കൊടൈകനാല്‍,കന്യാകുമാരി.രണ്ട് ബസ്‌ നിറയെ കുട്ടികള്‍.കന്യാകുമാരിയില്‍ റൂം എടുത്തു എല്ലാവരോടും കുളിച്ച് ഡ്രസ്സ്‌ മാറി വരാന്‍ കല്‍പ്പന കിട്ടി.ഞാന്‍ നോക്കുമ്പോള്‍ കുളിമുറിയില്‍ വല്ലാത്ത തിരക്ക്.ഇതെന്താ ഇതിനുമാത്രം  തിരക്ക് അവിടെ? പൊതുവേ ഞാന്‍ ഒരു സംശയരോഗിയാണ്.അല്പം ബലംപിടിക്കേണ്ടിവന്നു സത്യം കണ്ടുപിടിക്കാന്‍.പരസ്പരം സഹകരിച്ച് വെള്ളമടിക്കുന്നു.സഹകരണം എന്നു പറയാന്‍ കാരണം ആകെ ഒരു ചില്ലുഗ്ലാസ്സ് മാത്രമേയുള്ളു.വീട്ടിലെ അടുക്കളയില്‍ തേന്‍ ഒഴിച്ചുവെച്ചിരിക്കുന്ന അതേ കുപ്പി.ഞാന്‍ കണ്ടസ്തിതിക്ക് ഞാനും കൂടെ കുടിക്കണമെന്നായി അവര്‍.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും ഒരേ കാര്യം.ആഹാ,എന്താ ചവര്‍പ്പ് ഒറ്റ വലിക്ക് ഞാന്‍ ആ ദ്രാവകം അകത്താക്കി.

ആദ്യം ഒന്നും തോന്നിയില്ല,ഒന്ന് പൂസാകാന്‍ എത്ര കൊതിച്ചുവെന്നോ...."എല്ലാവരും പുറത്തേക്കിറങ്ങൂ ബോട്ടിന് സമയമായി" സംയുക്ത കല്‍പ്പന വന്നു. വരിവരിയായി ബോട്ടിലേക്ക്, അലറുന്ന തിരമാലകളെ കീറിമുറിച്ചുകൊണ്ട് കടത്തുബോട്ട് വിവേകാനന്തപാറയെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി,ഒപ്പം എന്‍റെ തലക്കകത്തും തിരമാലകള്‍ ആഞ്ഞടിച്ചു.

ഞാന്‍ ചുറ്റും നോക്കി,ഇല്ല ആരും തിരിച്ചറിഞ്ഞിട്ടില്ല.പാറയ്ക്ക് അനക്കമോ? അല്ല എന്‍റെ കാലാണ് ഉറക്കാത്തത്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടലിനെ നോക്കി ഞാന്‍ ഇരുന്നു."കേരളം ഒരു ഭ്രാന്താലയം","ഉണരുക എഴുന്നേല്‍ക്കുക". അനശ്യരനായ സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍  പതിനാലാം വയസ്സില്‍ ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി.

അന്ന് മദ്യപിക്കാതെ നല്ലപിള്ള ചമഞ്ഞ എന്‍റെ ബന്ധുവും സ്നേഹിതനുമായ ബിനുകുട്ടന്‍ ഇപ്പോള്‍ എറണാകുളത്ത് ഒരു ബാര്‍ നടത്തുന്നതില്‍ പങ്കാളിയാണ്.അന്നു മദ്യപിച്ച പലരും ഇന്ന്"എന്തൂട്ടാടാ കോപ്പെ ഈ പറയണേ ഞാന്‍ അടിക്കില്ലടാ".ചുരുക്കം പറഞ്ഞാല്‍ വാദി പ്രതിയായി.

(അന്നത്തെ ബ്രാണ്ടിയുടെ മണം ഇന്നും എന്‍റെ മൂക്കില്‍ ഉണ്ട്)























Monday, 12 December 2011

മരിക്കാത്ത ഓര്‍മ്മകള്‍

ന്ന് ആദ്യം കണ്ടതില്‍പിന്നെ

നിന്‍റെ നയനങ്ങള്‍ എന്നെ സ്പര്‍ശിച്ചു

നിന്നിലെ സ്നേഹം എന്‍ ഹൃദയത്തെ

രോമാഞ്ചമണിയിക്കുന്നു,നിന്‍റെ

വേദന എന്‍റെതായി നീ നല്‍കി

നീ എന്‍റെ ജീവന്‍റെ ഭാഗമായി

എന്നിട്ടും,ചാപല്യമെന്ന് പറഞ്ഞ് എന്നെ

നീ തള്ളിക്കളഞ്ഞു.


എന്നിലെ ഹൃദയം കത്തുന്ന അഗ്നികുണ്‍ഡമായി

എന്നിട്ടും നീ എന്നെ മനസ്സിലാക്കിയില്ല.

എന്തിനീ വേദന നീ എനിക്ക് തന്നു.

ഒരു നറുപുഞ്ചിരിക്കായ്‌ ഞാന്‍ കൊതിക്കുന്നു.

പിണക്കമോ....സഖീ നീ....

എന്താണീ മൗനത്തിനര്‍ത്ഥം....?

ഉത്തരമരുളൂ സഖീ നീ....

കാലമാകുന്ന മരണം എന്നെ

വലയം ചെയ്യുന്നു,നിന്നോട്

ഒപ്പമായിത്തീരാന്‍ ഞാന്‍

കൊതിക്കുന്നു,നിയെന്നെ തള്ളിക്കളയരുതേ!




നൊമ്പരപ്പാടുകള്‍

ജീവിതത്തിന്‍ സായാഹ്നവേളയില്‍

ജീവിതമെന്ന കടങ്കഥയ്ക്കുത്തരം കിട്ടാതെ

നഷ്ടങ്ങളുടെ ഭാണ്‌ഡവുമേറ്റി

ഞാന്‍ നില്‍ക്കവേ....

കുങ്കുമചെപ്പു മറിഞൊരാ സന്ധ്യതന്‍

ആകാശച്ചെരിവിലേക്കലസമായ്

മിഴികളൂന്നി ഞാന്‍ നില്‍ക്കട്ടെ....

ഏകാന്തതയുടെ തണുത്ത വിരല്‍ത്തുമ്പെന്നെ

തൊടുമ്പോള്‍....ഓര്‍മ്മയില്‍

നിറമേഴും ചാലിച്ച ചിത്രമായ്

കുയിലിന്‍ പാട്ടിലെ മധുരവും,

ഇളകിയൊഴുകുന്ന കുഞ്ഞരുവിയും,

നേരിയ കുളിരാര്‍ന്ന പാല്‍നിലാവൊഴുക്കി

നില്‍ക്കുന്ന വെണ്‍ചന്ദ്രനും....

ഈ സായാഹ്നത്തില്‍....

വേദനകളുടെ കനല്‍ക്കൂമ്പാരമോ....?


എന്‍ പ്രതീക്ഷകള്‍ എണ്ണയില്ലാതെ പുകയുന്ന കരിന്തിരിയാകവേ....

എന്‍ വാക്കുകള്‍ ശബ്ദമില്ലാത്തവന്‍റെ വിലാപമായ് മാറിയോ....?

ചിരിയുടെ മൂടുപടത്താല്‍ മറച്ചോരെന്‍ മൗനനൊമ്പരങ്ങള്‍....

ജീവിതചുടലയില്‍ കനലറ്റ വെണ്ണീറോ....?

എങ്കിലും....

നഷ്ടങ്ങളുടെ ഭാണ്‍ഡത്തിനിടയില്‍ ഞാന്‍ സൂക്ഷിപ്പൂ....

കുചേലന്നവില്‍പ്പൊതിപോലെ

സൗഹൃദങ്ങളുടെ വര്‍ണ്ണം നിറഞ്ഞ നിമിഷങ്ങളെ....

മനസ്സിന്‍റെ കോണിലെവിടെയോ

ഓര്‍മ്മയുടെ കണ്ണീര്‍ വീണ മഞ്ചാടിമണികളായ്.


നിനവുകള്‍ നോവുകള്‍ എല്ലാം ഞാന്‍ സൂക്ഷിപ്പൂ....

ഹേ ജീവിതത്തിന്‍ ദുഃഖങ്ങളെ....

ഒരിക്കലും നിങ്ങള്‍ക്കാവില്ല....ഈ വേദന തന്‍

മധുരത്തെ കയ്പ്പാക്കി മാറ്റുവാന്‍.



ഏകാന്തത

കാന്തത,

ശൂന്യതയില്‍,ഏകാന്തതയില്‍,

ഉറങ്ങുന്ന ഭൂമി,

അതില്‍ ഏകമാം എന്‍ മനസ്സ്,

ഏകാകിയാം ഞാന്‍

കാലം വരുത്തിയതാണിന്നിതെന്‍

അരങ്ങില്‍ ആടിതകര്‍ത്ത് മുന്നേറി.


സ്വപ്നസങ്കല്‍പങ്ങളെ

വേരോടെ പിഴുതെറിഞ്ഞ കാലം

വേദനതന്‍ ചിറകടിയൊച്ചയാല്‍ എന്നില്‍-

ഏകാന്ത മനസ്സും ജീവിതവും സമ്മാനിച്ചപ്പോള്‍

കാലം,കാലങ്ങള്‍ക്കായി,

വഴിമാറിക്കൊടുക്കുന്നു.


കാലം താണ്ഡവനൃത്തമാടിത്തിമര്‍ത്തങ്ങനെ,

പരീക്ഷണയായപ്പോള്‍

അസൂയയാലെപ്പോഴോ ഒരു

ഞൊടിയിടയ്ക്കുള്ളില്‍

എന്നിലെ എല്ലാം കവരുകയായിരുന്നു

ഒരിക്കലും ഒന്നും വീണ്ടെടുക്കാനാകാതെ.


മനസ്സിന്‍റെ വേലിയേറ്റങ്ങളില്‍,

കണ്ണീരിന്‍റെ അലയടികളില്‍,

മുറിവിന്‍റെ നീറ്റലുകള്‍ എന്നും.

നാലു ചുമരുകല്‍ക്കിടയിലെ

ഇരുണ്ട മുറിയില്‍ ഞാന്‍

തനിച്ചങ്ങനെ പേടിച്ചരണ്ട്,ഈ ഏകാന്തതയില്‍.


ഒരു ചിറകടിയൊച്ചയായ്,

എന്നെ സ്വീകരിച്ച്

എന്നിലെ കളിത്തോഴിയായി തീരുകയായിരുന്നവള്‍.

പിന്നെയൊരു സ്വപ്നമായി...

എന്‍ പ്രിയസഖിയായി...

അഭ്യുതയാംക്ഷിയായ്.


കാലങ്ങളേല്‍പ്പിച്ച മുറിവുകളുണക്കാന്‍-

പുഞ്ചിരി തൂകുന്ന പാല്‍ചന്ദ്രനായി

നിറയുന്ന വസന്തമായി

ഒഴുകുന്ന പുഴയും കളകള നാദവുമായി

സ്വപ്നങ്ങളായ്...സ്വപ്നസങ്കല്പങ്ങളായി

വീണ്ടും നിന്നെ കാതോര്‍ക്കുന്നു.


നീ ചിലപ്പോള്‍ വാതോരാതെ സംസാരിക്കും

ചിലപ്പോള്‍ പൊട്ടിച്ചിരിക്കും

മറ്റു ചിലപ്പോള്‍ മൂകമായി തീരും

അങ്ങനെ എപ്പോഴോ ഒറ്റപ്പെടലില്‍ നിന്നകന്ന്

ദുഃഖങ്ങളില്‍ നിന്നകന്ന്‍  നമ്മള്‍

ഏകാന്തമായി പ്രണയിക്കുകയായിരുന്നില്ലേ....?


കളിക്കൂട്ടുകാരായി...യുവമിഥുനങ്ങളായി

കാമുകി കാമുകന്‍മാരായി

നമ്മളില്‍ മാത്രം അവസാനം വരെ.

ഒരു പക്ഷേ കാലങ്ങള്‍ക്കായി ഞാന്‍

അരങ്ങൊഴിയുമ്പോള്‍ നീ മാത്രം

ഏകാന്തമായീ വീണ്ടും ഇവിടെ.


എന്തിനാണിങ്ങനെ ഉറങ്ങുന്ന ഭൂമിയില്‍ ഉറക്കമിളയ്ക്കുന്നത്?

എന്തിനാണിങ്ങനെ ഉണരുന്ന ഭൂമിയില്‍ ഉറങ്ങാന്‍ കിടക്കുന്നത്?

അതാണിന്നെന്‍ ശൂന്യമാം ഹൃദയം മുഴുവന്‍.

ഉറങ്ങുന്ന ഭൂമിയും,തുടിക്കുന്ന എന്‍ മനസ്സും

ശൂന്യതയില്‍,ഏകാന്തതയില്‍,

ഉറങ്ങുന്ന ഭൂമി.

















Sunday, 11 December 2011

മഴചിത്രങ്ങള്‍








ങ്ങകലെ പച്ചവിരിപ്പിട്ട മലനിരകള്‍ക്കിടയിലൂടെ  പ്രഭാതത്തെ വരവേല്‍ക്കുന്ന സൂര്യന്‍.തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തില്‍നിന്നും സുപ്രഭാതം ഒരു കുളിര്‍തെന്നലായി വന്നുകൊണ്ടിരുന്നു.ഉറക്കം വരാതെ,കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ചാരുലതയ്ക്ക് വല്ലാതെ അസ്വസ്ഥത തോന്നി.ജനല്‍പാളിയുടെ നേര്‍ത്ത വിടവിലൂടെ തണുപ്പ് അരിച്ചിറങ്ങിക്കൊണ്ടിരുന്നു.പുതപ്പെടുത്ത് തലവരെ ഒന്നുകൂടി മൂടിപ്പുതച്ചു.

വിശാലമായ കടല്‍തീരത്തുകൂടി പവിത്രന്‍റെ കൈയും പിടിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു ദാവണിക്കാരി പെണ്‍കുട്ടി.അവള്‍ക്ക് ചാരുലതയുടെ അതേ മുഖം.തീരത്തെ പുണര്‍ന്നുപുല്‍കുന്ന തിരമാലകളെ നോക്കിയിരുന്ന പവിത്രന്‍ പെട്ടന്ന് പെണ്‍കുട്ടിയുടെ കൈകുടഞ്ഞ് തിരമാലകല്‍ക്കിടയിലൂടെ അങ്ങ് ദൂരേയ്ക്ക്....അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു.പവീ....പോകരുത്.എന്നെ തനിച്ചാക്കി എങ്ങും....

ആ.. അതൊരു നിലവിളിയായിരുന്നു.തണുപ്പിന്‍റെ അധിക്യത്തിലും വിയര്‍ത്തു കുളിക്കുകയായിരുന്നു ചാരുലത.അവള്‍ വേഗം ലൈറ്റിട്ടു.ചുവരില്‍ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.

ഇന്ന് "ഡിസംബര്‍ 8"

പവിത്രന്‍റെ രണ്ടാം ചരമവാര്‍ഷികം

ഈശ്വരാ....പൊട്ടികരഞ്ഞുപോയി ചാരുലത.

പതിയെ കട്ടിലില്‍നിന്നും എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ഡയറിതാളുകള്‍ക്കിടയിലൂടെ വെറുതെയൊന്നു പരതി.

"ഡിസംബര്‍ 8 " അവള്‍ എഴുതി.

പവീ....നീയെവിടെയാണ്.എനിക്കജ്ഞാതമായ ഒരു ലോകത്തിരുന്ന് നീയെന്നെ കളിപ്പിക്കയാണോ....എനിക്ക് വയ്യാ....പവീ....

അന്നൊരു ദിവസം നീയെനിക്ക് സമ്മാനിച്ച "മഴച്ചിത്രങ്ങള്‍" ഒരു തൂവല്‍ സ്പര്‍ശംപോലെ ഒരു മയില്‍പ്പീലിപോലെ ഞാനിന്നും നെഞ്ചിലേറ്റി ലാളിക്കുകയാണ്.ഇന്ന്,ഈ ചിത്രങ്ങലില്ലെങ്കില്‍,ചാരുലതയില്ല.

പുഴയോരത്തെ കൊച്ചു കുടിലില്‍ രവിവര്‍മ്മച്ചിത്രങ്ങളെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന നിന്നരികിലിരുന്ന് നെയ്തെടുത്ത സ്വപ്നങ്ങള്‍....

എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..

"അല്ലാ,പവീ...നിന്‍റെ ചിത്രങ്ങള്‍ക്കൊക്കെ മഴയുടെ ച്ചായയാണല്ലോ.

ദേ,കണ്ടില്ലേ ഇത് പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന മഴയെപ്പോലെയുണ്ട്.ഇവിടെ ദേ,ഒരു പെരുമഴ പെയ്ത് തോര്‍ന്നതുപോലെ.പക്ഷേ,എനിക്കിഷ്ടം ഇലതുമ്പില്‍ ബാക്കിയായ മഴത്തുള്ളിയുടെ നേര്‍ത്ത സംഗീതമാണ് കേട്ടോ....ഓ,കാവ്യഭാവന തുടങ്ങിയല്ലോ ചാരു....

ബാക്കി പറയ്യ്‌ കേള്‍ക്കട്ടെ....

ഇല്ല്യാ....പവിക്കെപ്പഴും തമാശയാ

ഇനി ഞാനൊന്നും പറയില്ല്യാ.പോരെ.

പോരല്ലോ,നാളെ താന്‍ ചിത്രപ്രദര്‍ശനം കാണാന്‍ വരുന്നില്ലേ....

ചായത്തില്‍ ഒന്നുകൂടി ബ്രഷ്മുക്കി പവിത്രന്‍ തുടര്‍ന്നു.

ഒരുപാടു നാളായുള്ള എന്‍റെ സ്വപ്നമാണിത്....

എന്‍റെ മഴചിത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഒരുപാട്‌ ആളുകള്‍....

പിന്നെ,എന്‍റെ ജീവിതത്തിന് നീ കൂട്ടേകാന്‍,മഴയുടെ ഗന്ധമായ്‌ നീയും....

ചാരുലതയുടെ കണ്ണുകള്‍ വിടര്‍ന്നു.അവളുടെ മുഖം സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി.

മതി പവീ....ഇന്നിപ്പോ ഇത്രയൊക്കെ വരച്ചില്ലേ...

നാളെ നേരത്തേ എഴുന്നേല്‍ക്കണ്ടതല്ലേ.

എന്‍റെ അച്ഛനും അമ്മയുമൊക്കെ   പവിത്രന്‍റെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്ക്യാ...

നേരം വെളുക്കുമ്പോതന്നെ ഞങ്ങള് റെഡിയാ.

ഒരുപാട്‌ സന്തോഷിച്ച്,മതിമറന്ന് വീട്ടിലേക്ക്‌ പോയ പവീ..


ചാരുലതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...

ഇപ്പോഴുമത് കണ്മുന്‍പില്‍ കാണുംപോലെ...ഒന്നും മറന്നിട്ടില്ല്യാ....

അന്നത്തെ രാത്രിയില്‍,നിര്‍ത്താതെ പെയ്ത പെരുമഴയില്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍വച്ച പവിത്രന്‍റെ ചിത്രങ്ങളെല്ലാം മഴയിലലിഞ്ഞുചേര്‍ന്നു.

നിറക്കൂട്ടുകളെല്ലാം മഴത്തുള്ളികള്‍ക്കൊപ്പം നീര്‍ച്ചാലുകളായി ഒഴുകി...

പവിയെ എങ്ങനെ അശ്യസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും ഞാന്‍ പോയി.

കുടിലില്‍ അങ്ങിങ്ങായി ചിതറിവീണ ചായക്കൂട്ടുകള്‍ക്കിടയിലൂടെ അവള്‍ നടന്നു.

ചാരുവിന്‍റെ കണ്ണുകള്‍ പവിത്രനുവേണ്ടി പരതി.

ചിത്രങ്ങളുടെ മറവില്‍ കാലുകളില്‍ മുഖംചായ്ച്ച് കുനിഞ്ഞിരിക്കുന്ന ഒരു മനുഷ്യകോലം...അത്....അത് പവിയായിരുന്നോ....

പവീ....അവള്‍ വിളിച്ചു.അവന്‍ മുഖമുയര്‍ത്തി ചാരുവിനെ നോക്കി.

ഏതോ ഓര്‍മ്മയിലകപ്പെട്ട് നിര്‍ജ്ജീവമായിരുന്ന തന്‍റെ പവി.

ദുഖത്തിന്‍റെ കരിനിഴല്‍ വീശിയ അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

പവിയുടെ ചുമലില്‍ ചാരു പതിയെ സ്പര്‍ശിച്ചു.

പവീ....

അവന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളികേട്ടു.

ചാരൂ...ഈ മഴ എന്‍റെ ചിത്രങ്ങളെ ഇത്രയേറെ സ്നേഹിച്ചിരുന്നോ?

ഒരു പെരുമഴയായ് വന്ന്,എന്‍റെ മഴച്ചിത്രങ്ങളെ ഒപ്പിയെടുത്ത മഴയ്ക്ക്,അറിയാമായിരുന്നില്ല എന്‍റെ സ്വപ്നങ്ങളെയാണ് അവന്‍ തകര്‍ത്തതെന്ന്.

എനിക്കതില്‍ ദുഖമില്ല ചാരൂ....

എനിക്ക് സന്തോഷം മാത്രം.

ഇപ്പോള്‍ മനസ്സില്‍ മഴ പെയ്യുകയാണ്....സന്തോഷത്തിന്‍റെ,സ്നേഹത്തിന്‍റെ മഴ.പവിത്രന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.അവന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി.നെഞ്ചിലൂടെ ഒരു മിന്നല്‍.വലതുകരം അവന്‍ നെഞ്ചില്‍ താങ്ങി.

എന്‍റെ മഴച്ചിത്രങ്ങളെ കൊണ്ടുപോയതുപോലെ..എന്നെയും അവര്‍....പവിത്രന്‍റെ കാലുകള്‍ വേച്ചുപോയി.പവീ...ചാരുലത അവനെ അവളുടെ കൈകളില്‍ താങ്ങി.

എന്താ...എന്തുപറ്റി...നീ നന്നായി വിയര്‍ക്കുന്നുണ്ടല്ലോ.ചാരു കരഞ്ഞുപോയി.

ചാരുവിന്‍റെ കൈകളില്‍ നിന്നും ഊര്‍ന്ന് ഒരു പുല്‍ക്കൊടിപോലെ പവിത്രന്‍ നിലത്തുവീണു.

പവീ...അതൊരു അലര്‍ച്ചയായിരുന്നു.

പുറത്ത് ശക്തിയായ മഴ പെയ്തുകൊണ്ടിരുന്നു.

ചാരുവിന്‍റെ മടിത്തട്ടില്‍ കിടന്ന്‌ പവിത്രന്‍ പറഞ്ഞു.

ദാ...നോക്കൂ...അവര്‍ വന്നു...

എന്നെ കൊണ്ടുപോകാന്‍....

അവന്‍റെ വാക്കുകള്‍ കുഴഞ്ഞുപോയി....

ചാരൂ...എന്‍റെ...ന്‍റെ...ചി...ത്ര...ങ്ങള്‍.

ഓര്‍മ്മയില്‍നിന്നും ചാരു ഞെട്ടിയുണര്‍ന്നു.ചാരുലത പൊട്ടികരഞ്ഞു...

മുറിയില്‍ ചുമരിനോട് ചാരിവച്ച പവിത്രന്‍റെ ചിത്രങ്ങളെ അവള്‍ തലോടി.കണ്ണുനീര്‍കൊണ്ട് ഉമ്മകള്‍ നല്‍കി.

പവീ...എന്‍റെ പവീ...

പുറത്ത്,തണുത്ത കാറ്റ് വീശി കൂടെ ശക്തിയായ മഴയും.ചാരുലത ജനല്‍പാളികള്‍ മെല്ലെ തുറന്നുനോക്കി...ഒന്നും കാണാന്‍ വയ്യാ..ഒരു പുകപോലെ...മഴയുടെ ശക്തി കൂടി വന്നു.

ചിതറിവീണ മഴത്തുള്ളികളോടൊപ്പം തണുത്ത കാറ്റും അവളുടെ മുഖത്ത് വീശി...വല്ലാത്ത കുളിര് തോന്നി.കൈക്കുമ്പിളിലെടുത്ത മഴത്തുള്ളിയെ മൃദുവായി ചുംബിച്ച് അവള്‍ക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നി.പവീ...ദേ...നിന്‍റെ മഴയോടൊപ്പം ഞാനിവിടെ ഒറ്റയ്ക്ക്...അടുത്ത നിമിഷം അവളുടെ ദേഹത്തേയ്ക്ക് ഒരു തണുത്ത കാറ്റുവീശി...ശരീരമാകെ ഒന്നു വിറങ്ങലിച്ചതുപോലെ ചാരുലതയ്ക്ക് തോന്നി.

അപ്പോഴും...

പുറത്ത്‌ ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു...

ഒരു സാന്ത്യനം പോലെ...


Saturday, 10 December 2011

ANTIQUE FEELINGS

Deep in my mind

Deep in my memories

Unwanted pictures of life

Unwanted thoughts of life

Can I bid them good-bye?

Can I abandon them?

When i bethink all of these.

I feel the gathering bloom

With frivolity I look at.

The frippery of this generation

and glitz of the glitterati

But the solitude of nature.

The sorrow of nature.

The melancholic touch of a gentle rain,

The elegy of a cadenced breeze.

They are my soul and spirit

They are my heart and heart beat

നീ ഇങ്ങിനെ നടന്നോ....

തിവുപോലെ രാവിലെ എണീറ്റ്‌ പല്ലുതേയ്ക്കുകയായിരുന്ന ഞാന്‍ വാഴകൊമ്പിലിരുന്ന് വിരുന്ന് വിളിക്കുന്ന കാക്കയുടെ ശബ്ദം കേട്ട് തലയുര്‍ത്തി നോക്കി.ഇല്ല അവര്‍ വരുവാന്‍ നേരം ആയിട്ടില്ല.അവര്‍ വരുമ്പോഴേക്കും എങ്ങനെ ഒരുങ്ങണം എന്നതായിരുന്നു അപ്പോഴും എന്‍റെ മനസ്സിലെ ചിന്ത.ആലോചിക്കുന്തോറും മനസ്സില്‍ സന്തോഷത്തിന്‍റെ തുടികൊട്ടല്‍ ഉയര്‍ന്നുകേട്ടു തുടങ്ങി.ഇന്നലെ വൈകിയാണ് അവര്‍ അത് വിളിച്ചു പറഞ്ഞത്.അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും എന്തുസന്തോഷമായിരുന്നുവെന്നോ....?

എന്നും വൈകി എഴുന്നേല്‍ക്കുന്നതിനു വഴക്കുപറയുന്ന അമ്മയുടെ മുഖത്ത്‌ ഇന്നു സന്തോഷം മാത്രം.അമ്മൂമ്മയുടെ പതിവു പരിഭവ വാക്കുകളില്ല.എല്ലാവരും ഒരുക്കത്തിലാണ്.

ഓ നാട്ടുകാര്‍ ഓരോരുത്തരായി വന്നു തുടങ്ങിയിരിക്കുന്നു.ചുണ്ടില്‍ ചെറിയ പുഞ്ചിരിയുമായി ഞാന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.ബന്ധുക്കളെല്ലാം പല സ്ഥലങ്ങളില്‍ നിന്നായി എത്തിത്തുടങ്ങി.ദൈവമേ! എല്ലാവരും വേഗം പോയാല്‍ മതിയായിരുന്നു.ഇവരെയൊക്കെ എങ്ങനെയാ തീറ്റിപ്പോറ്റുക.ആലോചിച്ചിട്ട് തലകറങ്ങുന്നു.ഭാഗ്യം! കുറച്ചുപേര്‍ സമ്മാനപൊതികളും കൊണ്ട് വരുന്നുണ്ട്.എന്‍റെ കണ്ണും മനസ്സും ഒരുമിച്ച് നിറഞ്ഞു.

എങ്കിലും....അവര്‍ വരാന്‍ ഇത്രവൈകുന്നത് എന്താണ്.ഇനി വഴിയെങ്ങാന്‍ തെറ്റിയതാകുമോ?ഏയ് അങ്ങനെയാവില്ല.എന്‍റെ പ്രതീക്ഷകള്‍ താളം തെറ്റുമോ?ഇല്ല അവര്‍ വന്നു കഴിഞ്ഞു.വീട്ടിലെല്ലാവര്‍ക്കും ഉത്സാഹമായി.അവര്‍ മധുര പലഹാരങ്ങളുമായി ഓടി നടക്കുകയാണ്.ഞാന്‍ അവസാന മിനുക്കുപണിയ്ക്കായി കണ്ണാടിയുടെ മുമ്പിലേക്കോടി.

അവര്‍ മൂന്നുപേരുണ്ട്.കാറിലാണ് വന്നത് വന്നപാടെ ഒരു ഫോട്ടോയെടുത്തു.ചിരിക്കുവാന്‍ ഞാന്‍ മറന്നു പോയോ?ഛെ! കളഞ്ഞു കുളിച്ചു, ഇനിയെന്താ ചെയ്യാ ഞാന്‍ അദ്ദേഹത്തെ നോക്കി,സാരമില്ല ഒന്നുകൂടെയെടുക്കാം എന്നെ സമാധാനിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.സന്തോഷത്തോടെ ഞാന്‍ അവരെ അകത്തേക്കിരുത്തി.എതിര്‍വശത്ത് ചെന്നയാള്‍ ഒരു കസേര വലിച്ച് എന്‍റെ അടുത്തേക്കിട്ടു.സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ കസേരയിലിരുന്നു.

ഇരുന്നപാടെ ചോദ്യങ്ങള്‍ ഓരോന്നായി വന്നുതുടങ്ങി.മുന്‍പേ പഠിച്ച് വച്ച ഉത്തരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ഞാന്‍ പറഞ്ഞു തുടങ്ങി.പക്ഷെ എത്രശ്രമിച്ചിട്ടും ശബ്ദം പുറത്തേക്ക് വരുന്നില്ല.ഞാന്‍ വീണ്ടും പറഞ്ഞുനോക്കി.ദൈവമേ എന്‍റെ സംസാരശേഷി നഷ്ടപ്പെട്ടുവോ?ഞാന്‍ വാവിട്ടു നിലവിളിച്ചു.ഞാന്‍ പ്രാര്‍ത്ഥിച്ചു.ലോകത്ത് ഒരാള്‍ക്കും ഇങ്ങനെ ഗതികേട് വരുത്തരുതേ.

നല്ല അഭിനയത്തിനുള്ള അവാര്‍ഡ് ലഭിച്ച ഒരു നടന് അഭിമുഖത്തില്‍ സംസാരശേഷി നഷ്ടപ്പെട്ടുവെന്നോ?ഇനി ആളുകള്‍ എന്തുപറയും.സ്വന്തം ശൈലിയില്‍,സ്വന്തം സ്വരത്തില്‍ ഡബ്ബിംഗ് ചെയ്താണ് ഈ അവാര്‍ഡ് കരസ്ഥമാക്കിയതെന്ന് വീമ്പുപറഞ്ഞിട്ട് ഇപ്പോള്‍ മിണ്ടാന്‍ പോലും കഴിയുന്നില്ലെന്നോ?

ഇനി അഭിനയം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും,ഡേറ്റ് കൊടുത്തിരിക്കുന്ന സംവിധായകരുടെ പട്ടിക ഇന്ത്യാഗേറ്റ് വരെ നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്.മമ്മുട്ടിയും,മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നാളെ ആരംഭിക്കാനിരിക്കുകയാണ്.ഡയലോഗുകല്‍ എങ്ങനെ പറയും.ആലോചിക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറുംപോലെ.തൊണ്ട വരളുന്നപോലെ.ഞാന്‍ ഒന്നുകൂടെ ശ്രമിച്ചു നോക്കി.ഇല്ല എന്‍റെ നാവ് അനങ്ങുന്നില്ല.കണ്ണ് തുറന്ന് ഞാന്‍ ചുറ്റും നോക്കി.ആകെ നിശബ്ദത.എങ്ങും കൂരാകൂരിരുട്ട്.സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ കരഞ്ഞു പറഞ്ഞു.

"അയ്യോ എന്‍റെ കണ്ണടിച്ചുoപോയേ...."

"എന്‍റെ സംസാരശേഷി പോയേ...."

ഈ ചെക്കന് ഉറക്കവുമില്ലേ?അമ്മ ഓടിവന്നു,പോയി കിടന്നുറങ്ങ് അമ്മൂമ്മ ശാസിച്ചു.ഞാന്‍ വാച്ചിലേക്ക് നോക്കി.സമയം 1.05a.m Gowariker ന്‍റെ പോളിമര്‍ ടെസ്റ്റും Tiwari യുടെ ഓര്‍ഗാനിക് ടെസ്റ്റും എന്നെ നോക്കി കളിയാക്കി ചിരിച്ചു.അപ്പോഴാണ് ഞാന്‍ സ്വപ്നത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയത്.തലേന്നാരോ പറയുന്ന കേട്ടു."പുസ്തകത്തില്‍ തലവെച്ച് കിടന്നാല്‍ കൂടുതല്‍ തലയില്‍ കയറുമെത്രേ."  അത് പരീക്ഷിക്കാന്‍ ഒന്നു കിടന്നതാണ്.കിടന്നാല്‍ ഉറങ്ങുമെന്നോ,കറണ്ട് പോകുമെന്നോ അവര്‍ പറഞ്ഞില്ല..ഛെ നാണക്കേടായിപോയി.വളിച്ച പുഞ്ചിരിയുമായി കിടക്കിയിലേക്ക് മറിയുമ്പോഴും സംസാരശേഷി തിരിച്ചു കിട്ടിയോ എന്ന സംശയമായിരുന്നു മനസ്സില്‍.അമ്മേ....ഞാന്‍..അത്...പിന്നെ....ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.കുരിശ് വരച്ചു കിടക്കാന്‍ ഉപദേശിച്ച് അമ്മൂമ്മയും കിടന്നു.അപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു.

"നീ ഇങ്ങനെ നടന്നോ?"....

ദൈവമേ..അത് എന്ത് സ്വപ്നമായിരുന്നോ ആവോ...?




                                                                                                                                 






SILENCE

Silence in night,
leads me to thought
It comes as a friend in darkness
It helps me to hear the sounds of world
It helps me to hear the sounds of birds
Their sweet voice gives me a chance to smile.

When all thoughts had gone,
Silnece becomes an enemy to me and
drowns me in sadness
Sometimes Silence is like a pond,
No flow of thoughts and dreams in my heart
Then my heart is like a desert
Which leads me to the world of sleep
It is the other world of Silence.

FRIENDSHIP

Here's a big ship
It's a great ship
called as friendship

Sailing and sailing across the sea
The sea of hope,the sea of love
You and me-the sailors of friendship

Don't worry.I am always with you
In your troubles and success
In your frustrations and ecstasy

I can say and do.Anything and everything you
want me to.
The world is always changing

But it never ends our friendship
too never changes.
And stands the test of time.

YOU ARE NEVER ALONE....

You are never alone,my friend
I'm always near
When you are troubled or feeling low,
All you have to do is to call me,
I'm all always there for you

It doesn't matter where I am,
It doesn't matter
When you need some one to talk to
I'm here to be your friend

If you need some one to hold your hand,
Or give you,a hug to say'I care'
you need a shoulder to cry on,
For you I will be there.

So never think you are a burden,
when the weight gets to be too much
You might find if you look hard enough,
A good friend is what you need

All I want to say is,
You are never alone,
I'm always there,
Through the good times and the bad.

I'm always near us your friend,
because I don't like to see you sad.

Monday, 5 December 2011

വേരുകള്‍


റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ചൂടുവായുവാണ് എന്നെ എതിരേറ്റത്.ഞാനതിഷ്ടപ്പെട്ടു.എന്‍റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി എന്തും സഹിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു.നല്ല അടുക്കും ചിട്ടയും ഉള്ള നഗരം.പ്രവാചകന്‍റെ പുണ്യനാട്.ജോലിസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ക്കൊന്നും പച്ചപ്പില്ലായിരുന്നു.കെട്ടിടങ്ങളെല്ലാം രാജകീയമായിരുന്നു.എണ്ണസമ്പത്തിന്‍റെ ആള്‍രൂപങ്ങള്‍.വെള്ളക്കാരന്‍റെ കരവിരുതും മലയാളിയുടെ വിയര്‍പ്പും കൂടിയാല്‍ പിന്നെ സൃഷ്ടികള്‍ക്ക് പഞ്ഞമില്ലല്ലോ.

ജോലിചെയ്യാന്‍ പോകുന്ന കമ്പനിയുടെ ഓഫീസിലോട്ടാണ് ആദ്യം പോകുന്നത്.അവിടെ റിപ്പോര്‍ട്ട്‌ ചെയ്തതിനു ശേഷം അപ്പന്‍റെ ജേഷ്ഠന്‍റെ ഫ്ലാറ്റിലേക്ക്.ഞാന്‍ യാത്ര ചെയ്യുന്ന വാഹനം ഓടിച്ചിരുന്നത് ഒരു മലയാളി ആയിരുന്നു.ഒരുപാട് പ്രതീക്ഷകളുടെ ഭാരം ആ മുഖത്ത് ദൃശ്യമായിരുന്നു.അരാംകോ കമ്പനിയുടെ ലോഗോ വാഹനത്തിന്‍റെ വശങ്ങളിലും മുകളിലും പതിച്ചിരുന്നു.

കമ്പനിയിലെ ഔദ്യോഗിക എഴുത്തുകുത്തുകള്‍ എല്ലാം കഴിച്ച് ഞാന്‍ ഒരു ടാക്സി പിടിച്ചു  വല്യപ്പച്ചന്‍റെ താമസസ്ഥലത്തേക്ക് പോയി.ഇരു നിലയുള്ള ഒരു കെട്ടിടം അതിന്‍റെ താഴത്തെ നിലയിലെ ആദ്യത്തെ ഫ്ലാറ്റ്.ആന്‍റിയെന്നെ കാത്തിരിക്കുകയായിരുന്നു.അല്പം നേരത്തെ കരച്ചിലിനു ശേഷം പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി.പതിനൊന്നു കൊല്ലത്തെ ഇടവേളക്കുശേഷമുള്ള കൂടികാഴ്ച.വല്യപ്പന്‍ ഓഫീസില്‍ ആയിരുന്നു.ഭക്ഷണത്തിനുശേഷം ആ കെട്ടിടസമുച്ചയത്തിലെ എല്ലാവരേയും പരിചയപ്പെട്ടു.

സന്ധ്യക്ക് വല്യപ്പന്‍ വന്നു.എന്നെ കുറച്ചുനേരം നോക്കിനിന്നു പിന്നെ എന്തോ ഓര്‍ത്തിട്ടയെന്നപോലെ ഒരു ഹസ്തദാനം.ഒന്നു ഞാന്‍ തിരിച്ചറിഞ്ഞു രക്തത്തിനു രക്തത്തെ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം.എന്‍റെ ഉള്ളംകൈ ആകെ തണുത്തുപോയി.എന്‍റെ രണ്ടുകവിളിലും മാറിമാറി ചുംബിച്ചു.വിലയേറിയ രണ്ടു രത്നകല്ലുകള്‍ കിട്ടിയ പ്രതീതി.

അപ്പന്‍  റിയാദില്‍ ഉണ്ടത്രേ!ഏതാനും മൈലുകള്‍ മാത്രം അകലെ.അത്താഴസമയത്ത് ആന്‍റി പറഞ്ഞതാണ്‌, പുതിയ അറിവ് അല്ലെങ്കിലും എന്‍റെ മനസ്സ് വികാരഭരിതമായി.യാത്രാക്ഷീണം ഉള്ളത്കൊണ്ട് വീട്ടിലേക്ക് ഫോണ്‍ ചെയ്തതിനു ശേഷം ഞാന്‍ നേരത്തെ കിടന്നു.

പിറ്റേദിവസം അതിരാവിലെ എണീറ്റു.സൗദിയില്‍ എപ്പോഴും പൊടിനിറഞ്ഞ അന്തരീക്ഷമാണ്.വല്ലപ്പോഴും ഒരു മഴ പെയ്യും.അപ്പോഴൊക്കെ നിരത്തുകളില്‍ ചെളിനിറയും.നിയമങ്ങള്‍ കര്‍ശനമായിരുന്നു.

അന്ന് വൈകുന്നേരം ഞാന്‍ കടല്‍ത്തീരത്തേക്ക് പോയി.സന്ധ്യാനേരം സുന്ദരമായിരുന്നു.വൈകുന്നേരങ്ങളില്‍ കടലില്‍ നിന്നും തണുത്ത കാറ്റു വീശും.തീരത്തുകൂടി നടക്കുമ്പോള്‍ കുട്ടികാലത്തെക്കുറിച്ച് ഓര്‍ത്തു.മണ്ണില്‍ ഓടിക്കളിച്ച നാളുകള്‍.ഷൂസ് ഊരിമാറ്റി ഞാന്‍ നടന്നു.പാദങ്ങളില്‍ പഞ്ചാരമണല്‍ തട്ടുന്നത് വല്ലാത്തൊരു ആഹ്ലാദംതന്നെയാണ്.സൗദിയിലെ എന്‍റെ ആദ്യത്തെ ഒഴിവുദിനമായിരുന്നു അത്.
                                                                                                                                   

Saturday, 3 December 2011

My bullet took me home(romancing with the roads and roads becomes my bride)


let me note what i meant by the title.Thank you so much for coming here and reading my posts.I appreciate your patience and your priceless time to read my posts.Ok,now all the formalities are over.Bear with me for my language issues,i am not a native english speaker.

Buying a Royal Enfield is not really a difficult task but a deserving one.Altogether it is a different matter.I was determined to deserve my STD350.Bought in december 2009.I waited for my bullet to reach puberty and when the odometer showed 1000kms I decided that it's about time to make her on a date,a date with AAA(air,asphalt and adrenalin).

The urge to go on a solo trip kept lingering in my mind for a long time.

I was itching to take my new bullet on a long ride for quite some time.The opportunity came knocking during the end of december 2010.I had a couple of routes in mind,mix of highways and some winding mountain roads,and definitely chill weather.Ooty was the first choice,but since I had already done a trip on my car.

Paul and Peter calling me to nelliyampathi which is near to palaghat.Our friend Tijo is having an estate there and Paul &Peter were there.I was told to catch a airbus from trichur.But I had different plans in mind.

Preperation for the trip involved going to the mechanic to get all the brake lighting fixed,replaced the front brake switch,and a trip to ekm to get new gloves.Got one of those day-night helmet visors,which is amazingly good in the night.

Filled up the tank with speed petrol,packed my dresses in the back pack,and went to sleep with my alarm set to 4am.

It was sharp 5am I decided to leave as i had to cover quite a long distance after tiring night shift.I had forgotten my bike key in the office and one of my colleague who was very generous got that to me.On my way I ensure that the air pressure in the tyre as required.Morning dew and fresh air gave a very different sense of joy in my heart as i was eager to explore a new place once again.

Since i left early I didn't waste any time in the morning traffic,as soon as i reached trichur palaghat highway i stopped for tea as it was time for warm up in that cool morning breeze.Masala dosa,cripsy vada's with lot of delicious sambar and i carried on.

As i entered palaghat highway i realized that turns in enfield are not easy as it looks,but the ride on it gives you feel of a 'king enjoying his majestic ride'.Many said that enfield gives you that endurance even though you have quite good load on it and wanted to test that myself.So this time I had lugguage of 4 people as well as weight of me adding up to easy 90kgs and for my surprise i could touch 100km/hr twice and the entire ride was very comfortable with no back aches or strain.Trust me every money spent on it was worth it.



Finally i reached the estate at 1pm.The estate was beautiful surrounded with greenery all around and i am welcomed with cool lime juice.That itself made me feel that am in heaven and everybody would agree with me that the life in city is any day worst compared to life in the midst of greenery.We had some good chicken for lunch and all dozed for a short nap.We were up to 6pm to witness the beautiful sunset with sky changing its colour to dark blue,red,orange etc.Soon clouds opened up and it rained flowers.Apart from all the above to add smell of plants and wet soil was more than what was required for a perfect holiday.One more thing to add was the born fire,though it rained heavily for our surprise the fire was on for close to an hour and that was quite unbelievable but that was fact.That evening we spent some good time as a team chit chatting,sending scraps to friends in orkut and drinking beer before dinner.Soon we had our yummy meal and crashed.

Next morning we took off for a walk in the estate itself after some yummy break fast.The estate was quiet big with different plantations and a small stream passing through.Not to forget we were greeted with leeches during our walk in the estate who attempted to give us love bites.Soon we realized that we were shot of time and had to get back to our rooms.

The place we stayed was simply superb and beyond my expectation.Ride was just mind blowing with RE.

Next day morning i got up early had some tea.The beauty of that misty morning in that mountain can't be expained in words,all fun was over.It's time to return,we had icecreams to celebrate.After few nice photographs all my bags are packed and i am ready to go,a song from the fim Nagashatangal(manjal prasadhavum nettiyil charthi, manja kuri mundu chutti)playing from my ipod.

Solo riding from trichur to nelliyampathi and back hmmm.....this ride was much needed for so many reasons.








Thursday, 1 December 2011

കടല്‍

ടലില്‍ കാറ്റു നിലച്ചിരുന്നു.കാറ്റുപോയ പായ്കള്‍ ഒടിഞ്ഞു തൂങ്ങിയിരുന്നു.കുടിക്കാന്‍ വെള്ളമില്ല.കഴിക്കാന്‍ ഭക്ഷണമില്ല.ആഴിപ്പരപ്പുകള്‍ താണ്ടി സ്വര്‍ണതൂവലുകലുമായി കൊടിമരത്തില്‍ എവിടെ നിന്നോ  ഒരു കിളി വന്നുചേര്‍ന്നു.ചാരുതയാര്‍ന്ന ഒരു ജീവിതത്തിലേക്കെന്നപോലെ കിളിയെന്നെ മാടിവിളിക്കുന്നു.അവസാനം ദൈന്യനായ ഒരു കരച്ചിലുതിര്‍ത്ത് കിളിയും മാഞ്ഞുപോയി.

യൗവനത്തിന്‍റെ ഊര്‍ജം നിറഞ്ഞ ലഹരിയിലാണ് ഞാന്‍ കടല്‍ താണ്ടാന്‍ തീരുമാനിച്ചത്.

എന്‍റെത് ഒരു  കടലോരഗ്രാമമായിരുന്നു.

എപ്പോഴും കടലിരിമ്പിയിരുന്നു.

കടലില്‍ നിന്നു തണുത്ത കാറ്റ് വീശിയിരുന്നു.

മഞ്ഞുപെയ്യുന്ന മകരത്തില്‍ കടല്‍ ആര്‍ദ്രമായി.കര്‍ക്കിടകത്തില്‍ അവള്‍ ക്ഷുഭിതയായി.പൂത്തു നില്‍ക്കുന്ന പറങ്കിമാവില്‍ കാടുകള്‍ക്കു മീതെ ആര്‍ദ്രമായ നിലാവ് വീണുകിടക്കുമ്പോഴും ഇരുണ്ട രാവുകളില്‍ മിന്നാമിനുങ്ങുകള്‍ പാറി നടക്കുമ്പോഴും മഴയുടെ താഡനതാളം പൂര്‍ണ്ണമായും നിലക്കുമ്പോഴും കടല്‍ ഒരു സംഗീതമായി,താളമായി എന്നിലേക്ക് ഒഴുകിവന്നു.

എന്‍റെ ബാല്യത്തിന്‍റെ നിറക്കൂട്ടുകള്‍ നിറയെ കടലാണ്.

കടലിന്‍റെ സംഗീതം കേട്ട് ഞാനുറങ്ങി.

കടലിന്‍റെ സംഗീതം കേട്ട് ഞാനുണര്‍ന്നു.

കടലിന്‍റെ അഗാഥ നീലിമകളില്‍ നിന്നു കടലാമക്കൂട്ടങ്ങള്‍ എല്ലാ വര്‍ഷവും തീരം തേടി വന്നു.മണലില്‍ കുഴികള്‍ മാന്തി അവ മുട്ടകള്‍ നിക്ഷേപിച്ചു തിരിച്ചുപോയി.ഞങ്ങള്‍,കുട്ടികള്‍ കടലാമകളുടെ മുട്ടകള്‍ തല്ലിയുടച്ചു.അല്ലെങ്കില്‍ മോഷ്ടിച്ചു.ആയിരം പൗര്‍ണമി പിന്നിട്ട എന്‍റെ അമ്മൂമ്മ ശകാരിച്ചു,"നിങ്ങള്‍ ശാപം ഏറ്റുവാങ്ങരുത് മക്കളെ,കടല്‍ ചിരന്ജീവികളുടെതാണ്.കടലാമകള്‍ നമ്മുടെ മുതുമുത്തച്ചന്‍മാരാണ്."എന്നിട്ടു സമാധാനിപ്പിച്ചു,"മക്കളേ കടല്‍ ആഴമാര്‍ന്നതാണ്....നിഗൂഢമാണ്....കടല്‍ നമ്മുടെ ജീവിതം തന്നെയാണ്"

അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ഒരു കടലിന്‍റെ ഇരമ്പമുണ്ടെന്നു തോന്നി.പക്ഷെ,എനിക്കൊന്നും മനസ്സിലായില്ല.

പിന്നീട് പിതാക്കളും പിതാമഹാന്മാരും അമ്മമാരും അമ്മൂമ്മമാരും ജീവിതത്തിന്‍റെ തിരശീലകള്‍ക്കു പിന്നില്‍ മറഞ്ഞു.അനന്തതയിലേക്കു കണ്ണും നട്ട് ഇപ്പോഴവരെന്‍റെ ചുമരുകളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്നു.ബാല്യവും കൗമാരവും യൗവനവും മധ്യവയസ്സും പിന്നിട്ട് എന്‍റെ ജീവിതവും ജരാനരകളിലൂടെ സഞ്ചരിക്കുകയാണ്....

എനിക്കിപ്പോള്‍ എല്ലാം കുറേശെ മനസ്സിലാകുന്നുണ്ട്.

അന്നു കടല്‍ താണ്ടാനുള്ള ചിന്തയോ അനുഭവജ്ഞാനമോ എനിക്കുണ്ടായിരുന്നില്ല.കടലിരമ്പുന്ന ഒരു പ്രഭാതത്തില്‍ ജേഷ്ഠന്‍ വിളിച്ചുണര്‍ത്തി എന്നോടു പറഞ്ഞു,"നീ കാണുന്നില്ലേ?നമുക്കു ചുറ്റും ജീവിതക്ലേശങ്ങളുടെ കടല്‍,നിന്‍റെ പിഞ്ഞിയ നിറം  മങ്ങിയ ഉടുപ്പുകള്‍,വീടിന്‍റെ മുഷിഞ്ഞ ചുമരുകള്‍,നമുക്കു താണ്ടാനുള്ളത് ഈ കടലാണ്."കടല്‍ ദുഃഖസാന്ദ്രമായി ഇരമ്പികൊണ്ടിരിക്കുന്നു.

ഞാന്‍ സന്ദേഹത്തോടെ ജേഷ്ഠനെ നോക്കി ജേഷ്ഠന്‍ പുഴയിലേക്കു വിരല്‍ ചൂണ്ടി.

"ദാ, നീ കാണുന്നില്ലേ ഒരു പായ്കപ്പല്‍."

പുഴയിലൊരു പായ്കപ്പലുണ്ടായിരുന്നു.അതിന്‍റെ വലിയ കാറ്റുപായ്കള്‍ വിശറി പോലെ ഒടിഞ്ഞു തൂങ്ങിയിരുന്നു.മധ്യകാലത്തെവിടെയോ പിറന്ന ഒരു കപ്പിത്താനും അതിലുണ്ടായിരുന്നു.

"പായ്കപ്പലിന്‍റെ യാത്ര ഏതാനും ദിവസങ്ങല്‍ക്കകം ആരംഭിക്കുകയാണ്."ജേഷ്ഠന്‍ വീണ്ടും പറയാന്‍ തുടങ്ങി."പുഴ കടന്നു കടലിലൂടെ പിരമിഡുകള്‍ അവസാനിക്കുന്നിടത്താണ് അതിന്‍റെ യാത്രയും അവസാനിക്കുക.മരുഭൂമികളുടെ അറ്റമാണ് പിരമിഡുകള്‍.മരുഭൂമികളുടെ അറ്റമാണ് പിരമിഡുകള്‍.മരുഭൂമിയില്‍ നിറയെ സ്വര്‍ണ ബിസ്ക്കറ്റുകളാണ്‌.കൈനിറയെ വാരിയെടുക്കം.യാത്രയാകൂ കുട്ടീ.അങ്ങനെ ക്ലാവു പുരണ്ട നമ്മുടെ ജീവിത സ്വപ്നങ്ങളെ നീ സ്വര്‍ണമയമാക്കൂ."

ഞാന്‍ കൗമാരത്തിലും ജേഷ്ഠന്‍ ‍ യൗവനത്തിലുമായിരുന്നു.ജേഷ്ഠന്‍ അതിസുന്ദരനായിരുന്നു.ചുരുണ്ട മുടിയും നീല കണ്ണുകളും.ഞങ്ങള്‍ വാര്‍ത്ത‍മാനക്കടലാസുകളില്‍ കരിമഷികൊണ്ടു പോസ്റ്ററെഴുതി.അരിമാവിന്‍റെ പശയുണ്ടാക്കി.കവലകളില്‍ പതിച്ചു.

"ചൂഷണം അവസാനിക്കട്ടെ!

അന്ധവിശ്വാസങ്ങള്‍ തുലയട്ടെ!

വരാനിരിക്കുന്ന വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളില്‍ അന്നു ഞാനും ഭ്രമിച്ചുരുന്നു.

വിപ്ലവം എന്‍റെ മനസ്സിലെ തിളങ്ങുന്ന ഒരു നക്ഷത്രമായിരുന്നു.

എന്നാലും എനിക്കെന്നും സംശയങ്ങള്‍ ഒരുപാടുണ്ടായിരുന്നു."വിപ്ലവം എവിടെയാണ്?"ഞാന്‍ ജേഷ്ടനോട് ചോദിച്ചു.ചേട്ടന്‍ ആവേശത്തോടെ പറയാന്‍ ആരംഭിച്ചു."നമ്മുടെ സാമൂഹിക വ്യവസ്ഥിതി മാറണം.എന്നിട്ട് നമ്മുടെ സ്വപ്‌നങ്ങള്‍ കൊയ്യുന്ന വയലുകള്‍ നാം തീര്‍ക്കും."

ഏതോ വിദൂരനഗരത്തില്‍ ഒരു ചെറിയ ശമ്പളം പറ്റുന്ന ഗുമസ്തനായിരുന്നു ചേട്ടന്‍.

പക്ഷേ,സ്വര്‍ണ ബിസ്കടറ്റുകള്‍ എന്ന പദം എന്നെ ലഹരിപിടിപ്പിച്ചു.ഞാന്‍ എല്ലാം മറന്നു,വിപ്ലവം മറന്നു,പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ചു....

പിന്നീട് കരിപുരണ്ട ഒരു മണ്ണെണ്ണ വിളക്കിനു ചുറ്റും എന്‍റെ പാഠപുസ്തകങ്ങള്‍ കുറെക്കാലം അനാഥമായി കിടന്നുവത്രെ.ആ പുസ്തകങ്ങളെ നോക്കി അമ്മ കണ്ണുനീര്‍ വാര്‍ത്തിരുന്നുവത്രേ!

ജീവിതം വഴി മുട്ടി നില്‍ക്കുന്നു.താന്‍ ജീവിതത്തില്‍ തോറ്റുവോ എന്ന്,വഴങ്ങാത്ത കാലത്തിനോട് എന്‍റെ അമ്മ ചോദിക്കുന്നു.അമ്മ നെല്ലുകുത്തി,മക്കളെയൂട്ടി.പകലന്തിയോളം തൊടിയിലെ കറുത്ത മണ്ണില്‍ പണിയെടുത്തു.വൈക്കോല്‍ ചിക്കിയുണക്കി,പശുക്കളെ പോറ്റി.കോഴികളെ വളര്‍ത്തി.കയര്‍ പിരിച്ചു.എന്നിട്ടും ജീവിതക്ലേശങ്ങള്‍ക്ക് അറുതിയില്ല.ഇല്ലായ്മകള്‍ ക്ലേശങ്ങളായി.ക്ലേശങ്ങള്‍ കലഹങ്ങളായി.പുരനിറഞ്ഞു നില്‍ക്കുന്ന പെണ്മക്കള്‍ എന്‍റെ ഉറക്കം കെടുത്തുന്നുവെന്ന് അമ്മ എല്ലായ്പ്പോഴും പറഞ്ഞു.അമ്മയും അച്ഛനും നിരന്തരമായി കലഹിച്ചുകൊണ്ടിരുന്നു.എനിക്കു ജീവിതത്തോട് വിരക്തി തോന്നാന്‍ തുടങ്ങിയിരുന്നു.അപ്പോഴാണു കടല്‍ എന്നെ വന്നു വിളിക്കുന്നത്‌.എന്‍റെ തീരുമാനം യുക്തിപൂര്‍ണവും നീതിനിഷ്ടവുമാണെന്ന് ജേഷ്ഠന്‍ പറഞ്ഞു.പിന്നെ കടല്‍ താണ്ടാനുള്ള തയ്യാറെടുപ്പുകളായി.

വിവാഹിതയായ ജേഷ്ടത്തി കുറേ നോട്ടുകളെടുത്തുതന്ന് കരച്ചില്‍ പോലെ പറഞ്ഞു."നീ കടല്‍ താണ്ടി വരൂ"ചേച്ചിമാരും അനിയനും അനിയത്തിയും എന്നെ നുള്ളുകയും തലോടുകയും ചെയ്തു.നനവാര്‍ന്ന കണ്ണുകളുമായി അവരും പറഞ്ഞു,"നീ കടല്‍ താണ്ടി വരൂ."

അമ്മ എന്നെ യാത്രയയച്ചില്ല.ആശംസിച്ചില്ല.ഏതോ കാണാമറയത്തിരുന്ന് തേങ്ങികൊണ്ടിരുന്നു.പില്‍കാലത്ത് അമ്മ പറഞ്ഞു,"ഞാന്‍ നിന്നോടു
 വലിയ തെറ്റു ചെയ്തു.മീശമുളയ്ക്കാത്ത നിന്നെ ഞാന്‍ കടലിലേക്കു വലിച്ചെറിഞ്ഞു.പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളും ഭീതിനിറഞ്ഞതായിരുന്നു.നീയൊരു തോണിയായി കടലില്‍ ഒഴുകി നടക്കുന്നു.സ്രാവുകളും മറ്റും നിന്നെ വേട്ടയാടുന്നു.ഒരു ചെരുപ്പുപോലുമില്ലാതെ നീ അലയുന്നു."

ഞാന്‍ അത്ഭുതത്തോടെ അമ്മയെ നോക്കി,"അമ്മേ,നിങ്ങള്‍ ഇത്രയും കൃത്യമായി കാര്യങ്ങള്‍ എങ്ങനെയാണ്  പറയാന്‍ പഠിച്ചത്?"

അമ്മ പറഞ്ഞുതന്നു,"മകനെ,ഒരമ്മയ്ക്കും മകനുമിടയില്‍ ഒരു ലോകമുണ്ട്.അമ്മയുടെ പൊക്കിള്‍കൊടികള്‍ ഒരിക്കലും മുറിയുന്നില്ല" അമ്മ എന്നെ ചേര്‍ത്തു പിടിച്ചു.പിന്നീട് ഒരു ഗ്രീക്ക്‌ കഥയിലെ ദുരന്തകഥാപാത്രമായി അമ്മ എന്നെ ജീവിതം മുഴുവന്‍ വേട്ടയാടി.അവര്‍ക്ക് ഒരിക്കലും സമാധാനം കിട്ടിയിരുന്നില്ല.സ്വന്തം മക്കളാലും ഭര്‍ത്താവിനാലും.

മുത്തച്ചനെ സംസ്‌കരിച്ച കുഴിമാടത്തിനു മുന്നില്‍ ഞാന്‍ നമ്രശിരസ്കനായി നിന്നു.കൊളംമ്പുമാവിന്‍റെ ആകാശങ്ങളില്‍ നിന്ന് മുത്തച്ഛന്‍ ഇറങ്ങിവന്നുകൊണ്ടു പറഞ്ഞു,"മകനെ,യാത്രകളാണ് ജീവിതം.എന്‍റെ ജീവിതവും യാത്രകളായിരുന്നു.കനോലിക്കനാലിലൂടെയുള്ള നീണ്ട കായല്‍ യാത്രകള്‍,കുട്ടീ,യാത്രകള്‍ ജീവിതത്തിനു ജ്ഞാനവും ദൂരകാഴ്ചയും നല്‍കുന്നു.നീ പോയ് വരൂ."

അങ്ങനെ പാഠപുസ്തകങ്ങളില്‍ നിന്നു ജീവിതപാഠങ്ങളിലേക്കു ഞാന്‍ യാത്രയായി.കടലിരമ്പം അടുത്തു വരുന്നു.ഞാന്‍ നടക്കുകയാണ്.യാത്രയയക്കാന്‍ ജേഷ്ഠനുണ്ട്.പാതിരാവായിരുന്നു.ചീവീടുകള്‍ ശബ്ദഘോഷത്തോടെ എന്നെ യാത്രയാക്കുന്നു.പറങ്കിമാവിന്‍ പൂക്കളുടെ ലഹരി പിടിപ്പിക്കുന്ന ഗന്ധം.തളിരിട്ട അവയുടെ ഇലകളില്‍ തുളുമ്പുന്ന നിലാവ്.പായ്ക്കപ്പല്‍ ഇതാ കാത്തുകിടക്കുന്നു.ഒരു സ്വപ്നം പോലെ ഏതോ അജ്ഞാത ലോകത്തില്‍ ഒട്ടേറെപ്പേരുടെ ആരവങ്ങള്‍ക്കിടയില്‍,ആരോ ഒരുക്കിത്തന്ന ഒരു കൊതുമ്പുവള്ളത്തില്‍ ഞാന്‍ കപ്പലിലേക്കു കയറി.തിരക്കിനിടയില്‍ ജേഷ്ടനോടു യാത്രപറയാന്‍ കഴിഞ്ഞില്ല.പിന്നെ യാത്രികരെ കുത്തിനിറച്ച കപ്പലില്‍ ഞങ്ങള്‍ പിരമിഡുകള്‍ തേടി യാത്രയായി.കാറ്റുപായ്കള്‍ ഉണര്‍ന്നു....

നിലാവ് മറഞ്ഞിരുന്നു.കടലോരങ്ങളില്‍ തെങ്ങിന്‍തോപ്പുകള്‍ ദുഃഖമൂകമായി നിലകൊണ്ടിരുന്നു.അരണ്ട വെളിച്ചത്തില്‍ അവയെന്നോടു മന്ത്രിച്ചു."നീ കടല്‍ താണ്ടി വരൂ."ഞാന്‍ ദൂരക്കാഴ്ചകള്‍ തേടി കടലിന്‍റെ മുകള്‍ത്തട്ടിലിരുന്നു.കാറ്റുപായ്കള്‍ക്കും ഓളപ്പരപ്പുകള്‍ക്കുമപ്പുറത്ത് ഏഴിമല കണ്ടു,ഗോസായിക്കുന്നുകള്‍ കണ്ടു.കടല്‍പ്പാമ്പുകളെ കണ്ടു.ഒട്ടേറെ കപ്പലുകളുടെ പോക്കുവരവുകണ്ടു.പിന്നെ പായ്ക്കപ്പലിന്‍റെ ഗതി ചക്രവാളങ്ങളിലേക്കു തിരിഞ്ഞു.ആകാശച്ചെരുവില്‍ കൂറ്റന്‍ ദുര്‍ഗങ്ങള്‍ പോലെ തങ്കനിറമാര്‍ന്ന മേഘങ്ങള്‍ അണിനിരന്നിരുന്നു.അവയുടെ നിഗൂഡമായ താഴ്‌വരകളിലൂടെ ഞാനും എന്‍റെ സ്വപ്നങ്ങളും പായ്ക്കപ്പലും ഒഴുകിപ്പൊയ്ക്കൊണ്ടിരുന്നു.

ഞാന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റി ആ യാത്രയിലാണ് കേള്‍ക്കുന്നത്.അനന്തവും വിജനവുമായ സമുദ്രത്തിലും കൊള്ളക്കാരോ?അപ്പോള്‍ എനിക്കു മുന്‍പില്‍ നീണ്ട ആഴികള്‍ മാത്രം.ഒരു കോഴിമുട്ടപോലെ തീര്‍ത്ത ലോകത്തിന്‍റെ അതിര്‍ത്തിരേഖകള്‍.കടലില്‍ കാറ്റുനിലച്ചിരുന്നു.കാറ്റുപോയ പായ്കള്‍ ഒടിഞ്ഞു തൂങ്ങിയിരുന്നു.കുടിക്കാന്‍ വെള്ളമില്ല.കഴിക്കാന്‍ ഭക്ഷണമില്ല.ആഴിപ്പരപ്പുകള്‍ താണ്ടി സ്വര്‍ണത്തുവലുകളുമായി കൊടിമരത്തില്‍ എവിടെനിന്നോ ഒരു കിളി വന്നു ചേര്‍ന്നു.ചാരുതയാര്‍ന്ന ഒരു ജീവിതത്തിലേക്കെന്നപോലെ കിളിയെന്നെ മാടിവിളിക്കുന്നു.അവസാനം ദൈന്യമായ ഒരു കരച്ചിലുതീര്‍ത്ത് കിളിയും മറഞ്ഞുപോയി.

എന്‍റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചു,"മരണത്തിന്‍റെ നിറമെന്താണ്?"ഞാന്‍ പറഞ്ഞു,"കടുംപച്ച,മഞ്ഞ,നീല,അവസാനം കറുപ്പ്...."അയാള്‍ എന്‍റെ വായ് പൊത്തി.ഒരു മരണത്തിന്‍റെ ഭീതിയിലും ഉള്‍ക്കിടിലത്തിലുമാണവന്‍.അപ്പോള്‍ കപ്പലിന്‍റെ ഉപരിതലത്തില്‍ നിന്നു ശബ്ദങ്ങളും അനക്കങ്ങളുമുണ്ടായി.എത്രയോ ദിവസങ്ങള്‍ക്കുശേഷം അവര്‍ അതിലെ കടന്നു പോയ ഒരു കപ്പലിന്‍റെ ചിത്രം പിടിച്ചെടുത്തിരിക്കുന്നു.ആദ്യം പുകക്കുഴലാണു കണ്ടത്.പിന്നെ പുകയുതിര്‍ക്കുന്ന ഒരു മുഴുവന്‍ കപ്പലിന്‍റെയും ചിത്രം തെളിഞ്ഞു.ഞങ്ങള്‍ കരഞ്ഞുവിളിച്ചു.പന്തങ്ങള്‍ കൊളുത്തി.

പായ്ക്കപ്പലിനെ യാത്രക്കപ്പല്‍ കെട്ടിവലിച്ചു.യന്ത്രക്കപ്പലില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ പായ്ക്കപ്പലില്‍ എത്തി.ആദ്യം വെള്ളം വന്നു.പിന്നെ റൊട്ടിയും ഉണങ്ങിയ പഴങ്ങളും വന്നു.ഞങ്ങള്‍ ആര്‍ത്തി പൂണ്ടു ബഹളം വച്ചു.തിക്കിത്തിരക്കി.കടിപിടികൂടി.പരസ്പരം മുട്ടന്‍ തെറികള്‍ പറഞ്ഞു.കാര്യങ്ങള്‍ നിയന്ത്രണാതീതമായി.


ഈത്തപ്പഴം ഒരു സ്വര്‍ഗീയമധുരമായി എന്‍റെ കവിളില്‍ വന്നണയവേ ക്ഷീണിച്ചുവറ്റിയ എന്‍റെ മുഖത്ത് കാതടപ്പിക്കുന്ന പ്രഹരങ്ങള്‍ വന്നുവീണു.അയാള്‍ പായ്ക്കപ്പലിലെ കപ്പിത്താനായിരുന്നു.അയാള്‍ അട്ടഹസിച്ചു.എന്നെ വലിച്ചിഴച്ചു.കവിളില്‍ വീണ്ടും വീണ്ടും പ്രഹരിച്ചു."കട്ടുതിന്നുന്നവന്‍!അച്ചടക്കമില്ലാത്തവന്‍."എന്‍റെ കണ്ണുകളില്‍ നിന്നും പൊന്നീച്ചകള്‍ പറന്നു.പക്ഷെ,ഒരിറ്റു കണ്ണീരും ഒഴുകിയില്ല.സങ്കടങ്ങളുടെ കടല്‍ വറ്റിവരണ്ടിരുന്നു.എങ്കിലും ഞാന്‍ സ്വയം മന്ത്രിച്ചു,"എനിക്ക് അച്ചടക്കം നഷ്ടമായിരിക്കുന്നു!ഞാന്‍ ആര്‍ത്തിപൂണ്ടവനായിരിക്കുന്നു!"കണ്ണുനീര്‍ പൊടിയാത്ത കവിളുകളുമായി ഞാന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ കരയിലേക്കു ചാടി.

കപ്പല്‍ ഒരു പര്‍വതത്തിനു താഴെയാണ് വന്നുനിന്നത്.പിരമിഡുകളിലേക്കുള്ള യാത്ര അവസാനിച്ചിരുന്നു.

ഒരു പൊടിഞ്ഞ കാറ്റ് എന്നെ വന്നു തഴുകി.നേര്‍ത്ത മുഴക്കങ്ങളോടെ കടലിരമ്പിക്കൊണ്ടിരുന്നു.കടലിന് സംഗീതം നഷ്ടമായിരിക്കുന്നു എന്നു ഞാന്‍ ശ്രദ്ധിച്ചു.ഞാന്‍ സ്വര്‍ണ ബിസ്കറ്റുകള്‍ തേടി മല കയറി.മരുഭൂമിയിലേക്കിറങ്ങി.

പില്‍ക്കാലത്തില്‍ കടല്‍ ചുറ്റിവരിഞ്ഞ ഒരു പ്രവാസ നഗരത്തില്‍ ഞാന്‍ വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടി.ഒരു മലമ്പാമ്പിനെപ്പോലെ കടല്‍ എനിക്കു ചുറ്റും പതുങ്ങിക്കിടന്നിരുന്നു.ഈര്‍പ്പം ഉയരുന്ന രാത്രികളില്‍ ഞാന്‍ നിശബ്ദനായി ചെവിടോര്‍ത്തു.കടലിരമ്പം കേല്‍ക്കാനുണ്ടോ?ഇല്ല,ഞാന്‍ നിരാശനായി.

എപ്പോഴാണ് കടലിന്‍റെ സംഗീതം നിലച്ചു പോയത്?ഞാന്‍ വിലയിരുത്താന്‍ തുനിഞ്ഞു.അങ്ങനെ കടലിരമ്പമില്ലാത്ത കടലുകളെക്കുറിച്ച് ഞാന്‍ എഴുതാന്‍ ആരംഭിച്ചു....



















                                                                                                                     




Wednesday, 30 November 2011

ജീവിക്കാന്‍ മറന്നു പോയവര്‍

ന്നത്തെ പ്രഭാതത്തിന് നല്ല വെണ്മയുള്ളതായി ചെറിയാനു തോന്നി.കുളിര്‍മ്മയില്‍ കുതിര്‍ന്ന ഒരുതരം വെണ്മ.ശരീരത്തില്‍നിന്ന് എല്ലാം അഴിച്ചുവച്ചപ്പോഴുള്ള ഭാരമില്ലായ്മയോടെ അയാള്‍ വീടിന്‍റെ വലിയ പൂമുഖത്തിട്ട കസേരയില്‍ ഇരിക്കുകയായിരുന്നു.പക്ഷെ മനസ്സില്‍ വലിയ ഭാരം തൂങ്ങിക്കിടക്കുന്നതായി ചെറിയാന് അറിയാമായിരുന്നു.ഇരുമ്പിന്‍റെ കട്ടിയുള്ള ഭാരം.

ഇന്നലെയാണ് ഉദ്യോഗത്തില്‍നിന്ന് അയാള്‍ പെന്‍ഷന്‍പറ്റിയത്.മുപ്പത്തിയന്ജു വര്‍ഷത്തെ സേവനത്തിനുശേഷമുള്ള പെന്‍ഷന്‍പറ്റല്‍.ഇന്നലെത്തന്നെ ഭാര്യയും പെന്‍ഷന്‍പറ്റിയെന്നത് തികച്ചും യാദ്രിച്ചികമായിരുന്നു.ചെറിയാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനത്തിലായിരുന്നു.റെയ്ച്ചല്‍ സംസ്ഥാന സര്‍വീസില്‍  ആധ്യാപികയും.

ഇന്നുമുതല്‍ ഒരു തിരക്കുമില്ല.രാവിലെയുള്ള ഷേവിങ്ങും കുളിയും ഡ്രസ്സ്‌ചെയ്യലും സ്കൂട്ടര്‍തുടക്കലും ഒന്നും വേണ്ടേ.എല്ലാത്തിനും സാവകാശമുണ്ട്.അവയൊക്കെ ഇനി എപ്പോള്‍ വേണമെങ്കിലും ആകാം.തിരക്കിട്ട് എവിടെപോകാനാണ്?പത്രം ആദ്യം മുതല്‍ അവസാനം വരെ വായിച്ചുതീര്‍ക്കാം.പിന്നെ സൗകര്യംപോലെയുള്ള ഉറക്കങ്ങളും.

അപ്പോള്‍ ഒരുകപ്പ് ചായയുമായി ഭാര്യ അടുത്തുവന്നിരുന്നു.റെയ്ച്ചലിനും തിരക്കൊഴിഞ്ഞു.പ്രാതല്‍ തയ്യാറാക്കേണ്ട.ഉച്ചക്കുള്ളതുകൂടിയുണ്ടാക്കി രണ്ടുപേരുടെയും ടിഫിന്‍ കാരിയറില്‍ വയ്ക്കേണ്ട.ക്ലാസ്സിലേക്കുള്ള നോട്ട്സ് തയ്യാറാക്കേണ്ട.ഇനി ജീവിതം ആയാസരഹിതം."വാസ്തവത്തില്‍ നമ്മുടെ ജീവിതം മുഴുവന്‍ കഷ്ടപാടും ദുരിതവും മാത്രമായിരുന്നില്ലേ?"

ചായകുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് അതു പറഞ്ഞപ്പോള്‍ റേയ്ച്ചലിനു അത്ഭുതമാണ് തോന്നിയത്."അതെന്താണ് അങ്ങനെ തോന്നിയത്?"റെയ്ച്ചല്‍ ചോദിച്ചു.

"നമ്മള്‍ സംസാരിക്കുമ്പോള്‍ ഇതിനുമുന്‍പ് പലതവണ ഇതു സൂചിപ്പിച്ചിട്ടുല്ലതല്ലേ?നാലു മുറികളുള്ള ഇത്രയും വലിയ വീട് നമുക്കാവശ്യമുണ്ടായിരുന്നോ?"നമുക്കുവേണ്ടി മാത്രമല്ലല്ലോ,ഭാവിയില്‍ മക്കള്‍ക്കും കൂടിയല്ലേ വീട്."റെയ്ച്ചല്‍ ന്യായവാദം നടത്തി.

"ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോള്‍ പിന്നെ നിനക്കു പ്രസവിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാമായിരുന്നല്ലോ?മക്കള്‍ക്ക്‌ ഭാവിയില്‍ താമസിക്കാനാണ് ഇത്രയും വലിയ വീടുപണിതതെന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.പണമുള്ള നമ്മുടെ ചില ബന്ധുക്കളുടെ നിലവാരത്തിലെത്താനുള്ള പത്രാസില്‍ പണിതവീട്.ഇതു പണിയാന്‍വേണ്ടി  വാങ്ങിയ വലിയ വായ്പ.ഇക്കഴിഞ്ഞ വര്‍ഷംവരെ ഇന്‍സ്റ്റാള്‍മെന്‍റ്  അടച്ചല്ലേ ആ വായ്പ തീര്‍ത്തത്."

"എന്തായാലും ഒരു നല്ല വീടുണ്ടായില്ലേ?"

"ഉണ്ടായി.അതില്‍ താമസിക്കാന്‍ നമ്മുടെ മകനും കുടുംബവും എവിടെ?അവന്‍ അമേരിക്കയില്‍ പോയി മദാമ്മയെ കല്യാണം  കഴിച്ച് അവിടെ സ്ഥിര താമസവുമാക്കി.ഇനി ഒരു വെള്ളാനപോലെ ഈ വീട് നമ്മുടെ കൈയ്യില്‍." ഇതു പറഞ്ഞുകൊണ്ട് ചെറിയാന്‍ ഒരു കവിള്‍ ചായ അകത്താക്കി.

"അതുകൊണ്ടുമായില്ല.വായ്പയെടുത്ത് ഒരു കാറും വാങ്ങി.ഒരു മാസത്തില്‍ ഒന്നോ രണ്ടോ തവണയല്ലാതെ എപ്പോഴെങ്കിലും നാം ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടോ? ഒരു വലിയ പൊങ്ങച്ചത്തിനുവേണ്ടി ഒരു ചത്ത കുതിരപോലെ കാര്‍പോര്‍ച്ചില്‍ ഇക്കാലമത്രയും ഈ കാര്‍  കിടക്കുകയല്ലേ? കാറു വാങ്ങാന്‍ വായ്പയെടുത്തതിന് ഓരോ മാസവും തിരിച്ചടയ്ക്കേണ്ട ഇന്‍സ്റ്റാള്‍മെന്‍ന്റിന്‍റെ ഒരംശമുണ്ടായിരുന്നെങ്കില്‍ ഒരു ടാക്സിയെടുത്ത് നമ്മുടെ ആവശ്യത്തിനു യാത്രചെയ്യാമായിരുന്നു.അല്ലങ്കില്‍തന്നെ എന്താവശ്യം?ബന്ധുക്കളുടെയും കൂട്ടുകാരുടെയും കല്യാണച്ചടങ്ങുകള്‍ക്കും മറ്റും പോകാന്‍ പൊങ്ങച്ചത്തിന് ഒരു കാര്‍.ഇക്കാലമത്രയും എല്ലക്കാര്യത്തിനും ഈ സ്കൂട്ടറിലല്ലേ ഞാനും നീയും യാത്രചെയ്തത്?"

"നടന്നതൊക്കെ നടന്നു.ഇനി ഇതുപറഞ്ഞ് ദുഃഖിച്ചിട്ടു കാര്യമുണ്ടോ?"റെയ്ച്ചല്‍ ചോദിച്ചു."ദുഃഖിക്കുകയല്ല.ചുമ്മാ പറഞ്ഞതാ.എല്ലാം പൊങ്ങച്ചത്തിനുവേണ്ടി മാത്രം ചെയ്തുകൂട്ടിയതല്ലേ?പിന്നെ വീടിനുള്ളില്‍ വാങ്ങിക്കൂട്ടിയ എത്രയോ ഉപകരണങ്ങള്‍.എല്ലാം ബന്ധുക്കളും മറ്റുള്ളവരോ വരുംമ്പോള്‍ കാണാന്‍വേണ്ടി മാത്രം വാങ്ങിയതല്ലേ?".അപ്പോള്‍ റെയ്ച്ചല്‍ പറഞ്ഞു"ഇതെല്ലാം സ്വന്തമായുണ്ടായില്ലെ" ചെറിയാന്‍ പറഞ്ഞു"ശരിയാണ് പക്ഷെ അതിന് നാം നല്‍കിയ വിലയോ?" സന്തോഷത്തോടെയോ ശാന്തമായോ ജീവിക്കാന്‍ കഴിഞ്ഞോ?നല്ല ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞോ?പിന്നെ എവിടെനിന്നെല്ലാം നാണംകെട്ടു വായ്പകള്‍ വാങ്ങി.എന്നും പ്രാരാബ്ധങ്ങള്‍ മാത്രമായ ഒരുതരം അഡ്ജസ്റ്റ്മെന്റ് ജീവിതം."

"റെയ്ച്ചലെ ഡൈനിങ്ങ്‌റൂമിലെ ഷോക്കേസില്‍വച്ചിട്ടുള്ള ഡിന്നര്‍സെറ്റ്‌ ഇന്നു പുറത്തെടുത്ത് നീ ഉച്ചക്കതില്‍ നമുക്കു ചോറുവിളമ്പണം"റെയ്ച്ചല്‍ ആദ്യം ഒന്ന് സംശയിച്ചു കാരണം ആറായിരം രൂപ കൊടുത്ത് വാങ്ങിയതാണ് അത്.എത്ര വര്‍ഷമായ് ഇതു വരെ ഉപയോഗിച്ചട്ടില്ല.മത്തി വറ്റിച്ചതായാലും കപ്പപുഴുക്ക് ആയാലും അതല്ലേ നമ്മുടെ ഉച്ചയൂണും അത്താഴവും.ഈ അത്താഴമെന്ന വാക്കിന്‍റെ ഇംഗ്ലീഷ് പദമല്ലേ ഡിന്നര്‍ എന്നത്.

ഇതുപറയുമ്പോള്‍ ചെറിയാന്‍റെ മുഖത്ത് ദൈന്യതനിറഞ്ഞ ഒരു ചെറുപുഞ്ചിരിയാണ് വിടര്‍ന്നത്.

സി.നമ്പര്‍ 2041 പൂജപ്പുര

ബുവിന്‍റെ മടിയില്‍ തല ചായ്ച്ച് അയാളുടെ പൊന്നുമോള്‍ ഐഷ ഉറങ്ങുകയാണ്‌.ഇനി ഏതാനും മണിക്കൂര്‍ മാത്രം ഈ സ്പര്‍ശനം.ട്രെയിന്‍ ഒരു സ്റ്റോപ്പില്‍ നിന്നു.യാത്രക്കാരുടെ ബഹളം.അയാള്‍ ഒന്നും അറിയുന്നില്ല.അയാള്‍ ഓര്‍ത്തുപോയി.ഏഴുവയസ്സുള്ള തന്‍റെ പൊന്നുമോള്‍ തങ്ങളുടെ വേര്‍പിരിയല്‍ അറിയാതെ ഉറങ്ങുന്നു.ദൈവമേ ഇവളെ ഞാന്‍ ലാളിച്ചു കൊതി തീര്‍ന്നിട്ടില്ല.ലോകം എന്തന്നറിയാത്ത തന്‍റെ മോളുടെ ജീവിതം ഇനിയെന്ത്‌.

ഐഷമോള്‍ ജനിക്കുന്നതിന് മുന്‍പ് അവളുടെ ഉമ്മ നിമിത്തം ഉണ്ടായ ഒരു കൊലക്കേസിന്‍റെ വിധിയാണ് ഇന്ന്.ഐഷമോള്‍ ജനിച്ചു ആറുമാസം ആയപ്പോള്‍ അവളെയും തന്നെയും ഉപേക്ഷിച്ചുപോയതാണു മോളുടെ ഉമ്മ.ഇപ്പോള്‍ അവള്‍ വേറെ ഒരാളെ വിവാഹം കഴിച്ചു ഗള്‍ഫില്‍ ആണന്നു മാത്രം തനിക്ക് അറിയാം.ഉമ്മ ഇല്ലാത്ത ദുഃഖം ഒരിക്കലും അബു മകളെ അറിയിച്ചിരുന്നില്ല.ആരും സഹായിക്കാന്‍ ഇല്ലാത്ത തന്‍റെയും മകളുടെയും ഇനിയുള്ള ജീവിതം സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നില്ല.കേസില്‍ ശിക്ഷ ലഭിക്കും എന്നാണു വക്കീല്‍ പറഞ്ഞത്.തന്നെ പിരിയുന്ന ഐഷമോളുടെ വിഷമം ഊഹിക്കാവുന്നതേയുള്ളൂ.ഇത്രയും നാള്‍ അവളുടെ ഉമ്മയും ബാപ്പയും കൂട്ടുകാരും താന്‍ മാത്രമായിരുന്നു.ഒരു നിമിഷംപോലും തന്നില്‍നിന്നും പിരിഞ്ഞു നിന്നിട്ടില്ല.ഭക്ഷണം കൊടുക്കുന്നതും കുളിപ്പിച്ച് ഒരുക്കി സ്കൂളില്‍ വിട്ടിരുന്നതും താനായിരുന്നു.അയാള്‍ നെഞ്ചുരുകി വിലപിച്ചു.തനിക്കു വഴിപിഴച്ച ആ നിമിഷത്തെ ഓര്‍ത്തു.ഇനി എല്ലാം ദൈവം നിശ്ചയിച്ചതുപോലെ.

കോടതിയില്‍ പ്രതികൂട്ടില്‍ അബുവിന്‍റെ കൂടെ ഐഷമോളും കയറി.ഉടന്‍ ജഡ്ജി ചോദിച്ചു.കുട്ടിയെ എന്തിനു കൊണ്ടുവന്നു എന്ന്.ഒരു നിമിഷം വാക്കുകല്‍ക്കായ് അബു പരതി.നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല അയാള്‍ക്ക്.പൊട്ടികരഞ്ഞുകൊണ്ട് അയാള്‍ തന്‍റെ മകളുടെ അനാഥത്യം കോടതിയെ അറിയിച്ചു.അയാളുടെ സങ്കടം മനസ്സിലാക്കിയ കോടതി ഐഷമോളെ പുവര്‍ഹോമില്‍ വിടുവാന്‍ ഉത്തരവായി.ഉടന്‍ ഒരു വനിതാപോലീസ് വന്നു അബുവിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചു നിന്ന ഐഷമോളെ പുറത്തേക്കു കൊണ്ടുപോയി.ഈ സമയം തന്നെ കോടതി അബുവിനുള്ള ശിക്ഷയും വിധിച്ചു.ജീവപര്യന്തം.പോലീസുകാരന്‍ വന്ന് അയാളെ വിലങ്ങു വെച്ചു പുറത്തേക്കു കൊണ്ടുപോയി.ഈ സമയം തന്‍റെ പോന്നുമോളുടെ ഉച്ചത്തിലുള്ളകരച്ചില്‍കേട്ട് അയാള്‍ സ്തംഭിച്ചുപോയി.അവള്‍ വിളിച്ചുപറയുന്നത്"വാപ്പച്ചി....മോളെ വിടാന്‍ പറ....വാപ്പച്ചി മോളെ കൊണ്ടുപോകല്ലെന്നുപറ....വാപ്പച്ചി വാപ്പച്ചിടെ പൊന്നുമോളെ വാപ്പിച്ചിയുടെ കൂടെ വിടാന്‍ പറ....വാപ്പച്ചിടെ മോള്‍ക്ക്‌ വെള്ളം വേണം....വിശക്കുന്നു വാപ്പച്ചി...."അന്നേരമാണ് അയാള്‍ ഓര്‍ത്തത്‌....താനും മകളും രാവിലെ മുതല്‍ ഒന്നും കഴിച്ചില്ലല്ലോ എന്ന്.ഐഷയുടെ കരച്ചില്‍ കേട്ട് പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.ഐഷയെ പോലീസുകാര്‍ ബലമായ് പിടിച്ചുകൊണ്ടുപോകുന്നു.അബു വിലപിച്ചു.ഒരു തെറ്റും ചെയ്യാത്ത തന്‍റെ പൊന്നുമോള്‍ക്ക്‌ ഈ ഗതി വന്നല്ലോ.അബുവിനെയുംകൊണ്ടു പോലീസുകാര്‍ ജയിലിലേക്കു യാത്രയായി.

കാലങ്ങള്‍ കടന്നുപോയി.ഐഷമോള്‍ ഇപ്പോള്‍ വലിയകുട്ടിയായി.അവള്‍ക്കു പതിനഞ്ചുവയസ്സായി.ഇപ്പോള്‍ അബു ജയിലില്‍ ജോലിചെയ്തുകിട്ടുന്ന രൂപാ ഐഷമോള്‍ക്ക് അയച്ചുകൊടുക്കും.പുത്തന്‍ ഉടുപ്പും കമ്മലും പാദസ്വരവും ഇട്ടു സുന്ദരിയായി ഐഷമോള്‍ പുവര്‍ഹോം സൂപ്രണ്ടിന്‍റെ കരുണയാല്‍ വിശേഷദിവസങ്ങളില്‍ തന്‍റെ വാപ്പച്ചിയെ കാണാന്‍ പോകും.ഉമ്മയെക്കുറിച്ചുയാതൊന്നും അവള്‍ വാപ്പച്ചിയോടു ചോദിക്കത്തില്ല.ഈ കൂടികാഴ്ചയില്‍ ഐഷയും അബുവും ദുഃഖങ്ങള്‍ മറന്നു സന്തോഷിക്കുന്നു.ഇനിയും എത്രനാള്‍,ഈ ജീവിതം കാലത്തിന്‍റെ മുറിവ് ഉണക്കും എന്ന് വിശ്വസിച്ചു എല്ലാ  ദുഃഖങ്ങളും അല്ലാഹുവിനു സമര്‍പ്പിച്ചു ഓരോ ദിവസവും സന്തോഷവാനായി ജയിലില്‍ കഴിയുന്നു.

ഒരു ക്രിസ്തുമസ് രാത്രിയില്‍

ഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ മാസം.ആളൊഴിഞ്ഞ വീടിന്‍റെ പിന്‍ഭാഗത്തുള്ള ഒരു വിറകുപുരയില്‍ എവിടെ നിന്നോ വന്ന രണ്ടു  തെണ്ടിപ്പട്ടികളും അവയുടെ പറക്കമുറ്റാത്ത ഏതാനും കുഞ്ഞുങ്ങളും കൂടി പാര്‍ത്തിരുന്നു.അതിനടുത്തായിട്ടാണ് ആ ഭാഗത്ത്‌ താമസിക്കുന്ന വീട്ടുകാര്‍  മാലിന്യങ്ങള്‍ നിക്ഷേപിചിച്ചിരുന്നത്.മഞ്ഞു കാലമായതിനാല്‍ ആ പട്ടികൂട്ടം അധികം പുറത്തിറങ്ങാറില്ല.പെണ്‍പട്ടി തന്‍റെ കുഞ്ഞുങ്ങളെ മാറിലടുക്കി കിടത്തും.കുഞ്ഞുങ്ങള്‍ അമ്മയുടെ മാറിലെ ചൂടുപറ്റി കിടന്നുറങ്ങും.സദാസമയവും അങ്ങിനെത്തന്നെ.വിശക്കുമ്പോള്‍ ആണ്‍പട്ടി മാലിന്യകൂമ്പാരത്തില്‍ ചെന്ന് അവിടം ഇളക്കിമറിച്ച് കിട്ടുന്ന ഭക്ഷണം കഴിച്ച് ഭാക്കിവരുന്നത് വായില്‍ കടിച്ചുകൊണ്ടുവന്ന് പെണ്‍പട്ടിക്ക് കൊടുക്കും.ഞൊണ്ടി ഞൊണ്ടിയാണ് ആണ്‍പട്ടിയുടെ നടപ്പ്.ഏതോ വികൃതി പയ്യന്‍ ആണ്‍പട്ടിയുടെ കാല് എറിഞോടിച്ചിട്ടുണ്ട്.ഏതായാലും ഭക്ഷണം പെണ്‍പട്ടിക്ക് എത്തിച്ചുകൊടുക്കാന്‍ മറക്കില്ല.കാരണം മക്കളെ പാലൂട്ടണ്ടതല്ലേ.

അന്നും പതിവുപോലെ വര്‍ഷംതോറുമുള്ള ക്രിസ്ത്മസ് രാത്രിയും വന്നെത്തി.ഈശോയുടെ ജന്മദിനം.ദൈവം തന്ന പുണ്യസമ്മാനം.

നാടാകെ നക്ഷ്ത്രങ്ങളും അലങ്കാരങ്ങളും വെളിച്ചവും ആണ്‍പട്ടി ആ ദിവസം ഉറങ്ങാതെ കറങ്ങി നടന്നു.സമയം അര്‍ദ്ധരാത്രിയായി.തിരിച്ചു വാസസ്ഥലത്തെക്ക് നടന്ന് ഒടുവില്‍ മാലിന്യ കൂമ്പാരത്തിന്നടുത്തെത്തി.പെട്ടന്ന് ആരോ ഒരു പൊതികെട്ട് മാലിന്യകൂമ്പാരത്തിലേക്ക് വലിഛെറിഞ്ഞിട്ട് വേഗം നടന്നുപോകുന്നത് കണ്ടു.നായ് ഓടിചെന്ന് കോളടിച്ച സന്തോഷത്തോടെ പൊതിക്കെട്ട് മണപ്പിച്ചുനോക്കി.അത്ഭുതം!ചുരുട്ടിപ്പിടിച്ച കൈകളുമായി ഒരു മനുഷ്യകുഞ്ഞിന്‍റെ കരച്ചില്‍.പാതി തുറന്ന കണ്ണുകളുമായി കുഞ്ഞിളംകാലുകള്‍ ചലിപ്പിച്ച്‌ തണുപ്പില്‍ കുഞ്ഞു വിറകൊള്ളുന്നു.

നായ് ചിന്തിച്ചു.'ആരാണ് ഈ പിഞ്ചുകുഞ്ഞിനെ ഈ ഇരുളില്‍ ഈ കൊടും തണുപ്പില്‍  ഈ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത്?ഈ കുഞ്ഞിനെ കൊണ്ടിട്ടുപോയ ആള്‍ എവിടെ?'ചുറ്റും നോക്കി.ആരെയും കാണുന്നില്ല.നായയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അവന്‍ ഓടിഛെന്ന് കൂട്ടുകാരിയെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പൊതിക്കെട്ടു കിടക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവന്നു.പൊതിയിലെ കുഞ്ഞിനെ കണ്ടു പെണ്‍പട്ടിയുടെയും കണ്ണുകള്‍ നിറഞ്ഞു.ഇരുവരും ചേര്‍ന്ന് പൊതികെട്ടിന്‍റെ ഇരുവശങ്ങളിലുമായി കുഞ്ഞിന് പ്രയാസം വരാത്ത രീതിയില്‍ കടിച്ച്‌പിടിച്ച് കൊണ്ട് സാവധാനം നടന്നു.വഴിയിലെങ്ങും ആരെയും കാണാനില്ല.അങ്ങിനെ നടന്ന്‌ അവര്‍ താവളമടിച്ചിരുന്ന വീടിന്‍റെ സമീപത്ത് ഉള്ളൊരു വീട്ടില്‍ പൊതികെട്ടുമായി ചെന്ന് കാലുകൊണ്ട് മുട്ടി ഒരു ശബ്ദമുണ്ടാക്കി.അവിടെനിന്നും ഒരു പ്രതികരണവുമില്ലാതായപ്പോള്‍ അതിനടുത്തുള്ള വീടിന്‍റെ വാതില്‍ക്കല്‍ മുട്ടി.അവിടെയും തഥൈവ.തുടര്‍ന്ന് ആ പരിസരത്തുള്ള എല്ലാ വീടിന്‍റെയും വാതില്ക്കല്‍ മുട്ടിനോക്കിയെങ്കിലും ഒറ്റ വീട്ടില്‍ നിന്നും ഒരു മറുപടി ശബ്ദവും കേട്ടില്ല.നക്ഷത്രങ്ങള്‍ മനോഹരമായ വെളിച്ചം നല്‍കികൊണ്ട് ഈശോയുടെ വരവ് വിളിച്ചറിയിച്ചു വീടുകളില്‍ തൂങ്ങികിടപ്പുണ്ട്.

പട്ടികള്‍ കടിച്ചുപിടിച്ച പൊതിയുമായി വീണ്ടും മടങ്ങിവന്ന് തങ്ങളുടെ വാസസ്ഥലത്തിനു സമീപം ആദ്യം മുട്ടിയ വീടിന്‍റെ വാതില്‍ക്കല്‍ തന്നെ വാതിലില്‍ മുട്ടി വീണ്ടും ശബ്ദമുണ്ടാക്കി.ആ വീട്ടിലെ താമസക്കാരായ ദമ്പതികള്‍ തൊട്ടടുത്തുള്ള ദേവാലയത്തിലെ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത് തിരിഛെത്തിയിട്ടുണ്ടായിരുന്നു.ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു പൊതിക്കെട്ട് വാതില്‍ക്കല്‍ വെച്ചിട്ട് രണ്ടു പട്ടികള്‍ ഓടിപോകുന്നതുകണ്ടു.

അവര്‍ ആ പൊതിക്കെട്ട് സൂക്ഷിച്ചുനോക്കി അന്തിച്ചുനിന്നു.അത് അനങ്ങുന്നുണ്ടായിരുന്നു.അത്ഭുതം!കുഞ്ഞിളം കൈകള്‍ ചുരുട്ടിപ്പിടിച്ച് കുഞ്ഞിളം കാലുകള്‍ ചലിപ്പിച്ച്‌ പാതിതുറന്ന കണ്ണുകളുമായി മാലാഖപോലൊരു മനുഷ്യശിശു.തണുപ്പുകൊണ്ട് അതിന്‍റെ ചുണ്ടുകള്‍ വിറകൊള്ളുന്നുണ്ട്.കരയാന്‍ പോലും ശക്തിയില്ലാതെ അത് ഞെരുങ്ങുന്നുണ്ടായിരുന്നു.

മക്കളില്ലാത്ത ആ സ്ത്രീയുടെ ഹൃദയം ശക്തിയായി തുടിച്ചു.ഏതു ഹൃദയ ശൂന്യനാണ് ഈ പിഞ്ജോമനയെ ചവറ്റുകൊട്ടയില്‍ വലിഛെറിഞ്ഞുകളഞ്ഞത്.അടുത്ത ദിവ്യബലിക്കായുള്ള അറിയുപ്പുമായ് പള്ളിയില്‍ നിന്നും മണിനാദം മുഴങ്ങുന്നുണ്ടായിരുന്നു.ദമ്പതികള്‍ ആ പൊതികെട്ടുമായി നേരെ പള്ളിയിലേക്ക് ഓടി.അവിടെപള്ളിമുറ്റത്ത്‌ ഉണ്ണിയേശുവിനെ അലങ്കരിച്ച പുല്‍കൂട്ടില്‍ പൊതികെട്ട് വെച്ച് വണങ്ങി.മക്കളില്ലാത്ത തനിക്ക് നിധിപോലെ കിട്ടിയ മാലാഖപോലൊരു കുഞ്ഞിനെ ഉണ്ണിയേശുവിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് തൊട്ടുമുത്തി വണങ്ങി.ഉടനെ അവര്‍ ഉടുത്തിരുന്ന സാരിയില്‍ കിടത്തി പുതപ്പിച്ചു മാറോടണച്ചുകൊണ്ട് ആ രാത്രിയില്‍ തന്നെ തന്‍റെ വാല്‍സല്യനിധിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.ആശുപത്രി അധികൃതര്‍ വേണ്ട ശുശ്രൂഷകള്‍ ഉടനടി നല്‍കി കുട്ടിയെ രക്ഷിച്ചു.

നേരം വെളുത്തു.കുട്ടികളേയും കൊണ്ട് ദമ്പതികള്‍ വീട്ടില്‍ തിരിച്ചെത്തി ഉടനെ അടുത്തുള്ള വീടിന്‍റെ വിറകുപുരയില്‍ പട്ടികളെ അന്വേഷിച്ചുചെന്നു അവയെ കണ്ടെത്താനായില്ല.അവര്‍ കുഞ്ഞുങ്ങളുമായി സ്ഥലം വിട്ടിരുന്നു.എത്രയോ ജീവനുകളാണ് ചവറ്റു കൊട്ടയില്‍ വലിച്ചെറിയപ്പെടുന്നത്.വിമാനത്തിലെ ടോയ്ലറ്റില്‍.വാഷിംഗ്‌ മെഷീനില്‍ തുടങ്ങി പിന്ജോമനകളെ പല വിധത്തിലും തള്ളപ്പെടുന്നുണ്ട്.

'ജീവിധത്തില്‍ വിലപ്പെട്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കുഞ്ഞുങ്ങളാണ്‌..........'

ജീവിതയാത്ര

ഇരുളിന്‍റെ കാഠിന്യം കുറഞ്ഞിരുന്നു

നേര്‍ത്ത നിലാവെട്ടം എത്തിനോക്കുന്നു

ശിരസ്സില്‍ ഭാരം ഏറിവരുന്നു

അര്‍ത്ഥഗര്‍ഭമായ് ചിരിച്ചുനില്‍ക്കുന്നു

ശിഷ്ടകാലത്തിന്‍റെ മാത്രം പ്രതീക്ഷകളുമായ്

ദിനങ്ങള്‍ ഒരു പിടി പുഷ്പങ്ങളാക്കി

ജീവിതത്തില്‍ നിറങ്ങള്‍ പൂശുന്നവര്‍

അവരുടെ ആഗ്രഹങ്ങളെല്ലാം കവര്‍ന്നെടുക്കുകായ്

മനസ്സിനെ പീഡിതമാക്കി വിഹരിക്കും സമൂഹവിപത്ത്

ഇറങ്ങി അവര്‍ വീണ്ടും ജൈത്രയാത്രപോല്‍

മാനവസൃഷ്ടിയുടെ ആഗ്രഹിക്കാത്ത ഓര്‍മ്മകളിലൂടെ.....

Tuesday, 29 November 2011

THE CONSCIENCE

I Saw Her in the online community
Felt stunned in the hue of terror

Images showed multiforms of crimes to Her
And scenes of people live in fear.

Haughty hands with snowy guns show treat to human life,
Send the peaceful and happy days of vale into oblivion,by the conflict.







അസ്തമയത്തിനുമപ്പുറം

ടിഞ്ഞാറന്‍ ചക്രവാളം ഒരിക്കല്‍ക്കൂടി അരുണിമയണിയാന്‍
തുടങ്ങിയിരിക്കുന്നു.അകലെയെങ്ങോയുള്ള കൂടുകള്‍ ലക്ഷ്യമാക്കി
പക്ഷികൂട്ടം മടക്കയാത്ര തുടങ്ങിയിരിക്കുന്നു.കോള്‍പടവിലെ
ആമ്പല്‍പൂക്കളെല്ലാം പാതിമിഴിയടച്ചിരിക്കുന്നു.ഈ ഏകാന്തതയില്‍
മനസ്സിലെന്തോ നനുത്ത ദുഃഖച്ചായ പരക്കുന്നു.എങ്കിലും ഒരു ആശ്വാസം
തരുന്നത് സന്ധ്യക്ക് തനിചുള്ള ഈ ഇരിപ്പുതന്നെയാണ്.അതല്ലെ ജിനോയും
പോളും വിളിച്ചട്ടും ക്ലബ്ബില്‍ കൂടെ പോകാതെയിരുന്നത്.തോട്ടിലെ
വെള്ളത്തിലേക്ക് കാലുകളിട്ട് ഇങ്ങനെ വരമ്പത്തിരിക്കുമ്പോള്‍
പെങ്ങളുടെ കൂടെ  ഉല്ലസിച്ചുനടന്ന ബാല്യകാലം മനസ്സില്‍ തെളിയാന്‍
തുടങ്ങും.

"മാത്തുക്കുട്ടീ..........തോട്ടീകുളിക്കാന്‍ പോണ്ടേ" സന്ധ്യയ്ക്ക് അവളെന്നും
ഈ മാത്തുകുട്ടിയെന്ന തന്നോടു ചോദിക്കുന്ന ചോദ്യമായിരുന്നു.

"അതുപിന്നെ ചോദിക്കാനുണ്ടോ പൊന്നൂസെ" കൂടുതല്‍ സ്നേഹം
വരുമ്പോള്‍ അമ്മ വിളിക്കുന്നതു പോലെയാണ് ഞാനും അവളെ വിളിച്ചി
രുന്നത്.തുടര്‍ന്ന് സോപ്പും തോര്‍ത്തുമെടുത്ത് പെങ്ങളേയും വലിച്ചു
കൊണ്ട് ഒരു ഓട്ടമാണ്.ആദ്യം നീന്തല്‍,പിന്നെ വരമ്പത്തിരുന്ന്
പരദൂക്ഷണം.കുളികഴിഞ്ഞ് ഉടുപ്പുമിട്ട് വീട്ടിലേയ്‌ക്കോടാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ പുറകില്‍നിന്നു പാടും.

" ചന്ദനത്തില്‍ കടഞ്ഞെടുത്തോരൂ

   സുന്ദരീ ശില്‍പം.....ആരാ?"

"ചേട്ടന്‍റെ പൊന്നൂസ് അല്ലാതെയാരാ" എന്നു പറഞ്ഞ് അവള്‍ ഓട്ടം
നിറുത്തി എന്നെയുരുമ്മി നടക്കും.അപ്പോള്‍ അവള്‍ടെ
മുഖത്തുവിരിയാറുള്ള കൊഞ്ചല്‍ മനസ്സില്‍  പതിപ്പിച്ചപോലെ ഇപ്പോഴും
ഉണ്ട്.ഏറെ സന്തോഷംവിതറി ബാല്യത്തില്‍ മുഴുവന്‍ നിറഞ്ഞുനിന്ന
പെങ്ങള്‍.പക്ഷെ.....എല്ലാം ഓര്‍മ്മയായി മാറിയത് വളരെ
പെട്ടന്നായിരുന്നു.ലാബിലെ അപകടം....കെട്ടിപൊതിഞ്ഞ പൊന്നൂസിന്‍റെ
ശരീരം...കരഞ്ഞുതളര്‍ന്നുകിടന്ന അമ്മ......അമ്മിഞ്ഞപാലിനായ് കിണുങ്ങി
നടന്ന റോസ്മോള്‍.....സെമിത്തേരിയിലേക്കുള്ള അവള്‍ടെ അവസാനയാത്ര.....
മനസ്സ് മരവിച്ചപോലെ തോന്നുന്നു.

"ആശാനേ,ആര്‍ യു ഇന്‍ എ റെവ്റി?" ചോദിച്ചത് സൈക്കിളില്‍  വന്ന സ്റ്റാന്‍ലി മോനാണ്,വടക്കേതിലെ ജോസേട്ടന്‍റെ മകന്‍.അവന്‍
ക്ലാസ്സില്‍ നിന്നും വരുന്ന വഴിയാണ്.ഓര്‍മകള്‍ക്ക് മൂടുപടമിട്ടു ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ടുപറഞ്ഞു.

"ഓ....നോ ഡിയര്‍.ഐയം വെയ്റ്റിങ്ങ് മൈ ഫ്രണ്ട്സ് കമിങ്ങ് ബാക്ക് ഫ്രം ക്ലബ്‌."

"ഓകെ ദെന്‍.ഞാന്‍ പോട്ടെ.ഐ ഹേവ് ടു പ്രോജെക്ട്സ് ടു കമ്പ്ലീറ്റ്‌ ബൈ ടുഡെ ഇറ്റ്‌സെല്‍ഫ്‌".

പാവം കുട്ടി കുശലം പറയാന്‍പോലും നേരം കിട്ടുന്നില്ല അവന്.അവനുമാത്രമല്ല ആര്‍ക്കും ആരോടും സംസാരിച്ചിരിക്കാന്‍ നേരമില്ല.എവിടെയും തിരക്കോടുതിരക്ക്.പണ്ട്
വടക്കേപാടത്തെ ബണ്ടിലൂടെ വല്ലപ്പോഴും മാത്രം ആരെങ്കിലും പോയിരുന്നതാ.എന്നാലിന്നോ എന്താതിരക്ക്!അങ്ങോട്ടുമിങ്ങോട്ടും ചീറിപാഞ്ഞുപോകുന്ന വാഹനങ്ങളുടെ തിരക്കും ഇവിടെയിരുന്നാല്‍ കാണാമെന്ന ഗുണമുണ്ട്.അപ്പൂപ്പന്‍ മീന്‍പിടുത്തക്കാരെ കാണിച്ചുതരാന്‍ തന്നെയും കൊണ്ടുപോകാറുള്ള ബണ്ടായിരുന്നു അത്.രണ്ടു കരകള്‍ തമ്മിലുള്ള പ്രധാന റോഡായി എത്ര പെട്ടന്നാണതു മാറിയത്.അങ്ങോട്ടു നോക്കാന്‍ വയ്യ.വാഹനങ്ങളുടെ ജാഥ തന്നെ,അതിനിടയിലൂടെ നീല ലൈറ്റിട്ട് ചൂളമടിച്ചുകൊണ്ട്  ഒരു ആംബുലന്‍സും കടന്നുപോയികൊണ്ടിരിക്കുന്നു.അമ്മൂമ്മയെ പോലെ ഏതോ ഒരു രോഗിയേയും കൊണ്ടുള്ള യാത്രയാകാം അതിന്‍ന്‍റെ.

അമ്മൂമ്മ ഓര്‍മ്മകളില്‍മാത്രം ജീവിക്കാന്‍ തുടങ്ങിയട്ട് ഒരു വര്‍ഷതോളമായിരിക്കുന്നു.സ്നേഹംകൊണ്ട് തന്നെ വീര്‍പ്പുമുട്ടിച്ചയാള്‍.മുറിയും ചട്ടയും ആയിരുന്നു വേഷം,പുഴുങ്ങി അലക്കിയ അതിന്‍റെ മണം ഒന്ന് വേറിട്ടത് തന്നെ.ആദ്യമായി ജോലിക്കു വിദേശത്തു പോകുമ്പോള്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

"മാത്തുകുട്ടീ ഇനി എന്‍റെ കുട്ടി ഞങ്ങളെ മറക്കുമോ"?

ഉത്തരം പറഞ്ഞത് കരഞ്ഞട്ടായിരുന്നു.

"നമുക്ക് എല്ലാം തിരിച്ചുപിടിക്കണ്ടേ അതാ.....അമ്മൂമ്മക്ക് തണുപ്പ് സഹിക്കില്ല അതാ കൂടെ കൊണ്ട്പോകാത്തത്".

"അതൊക്കെ ഞാന്‍ സഹിച്ചോളാം ഈ മിണ്ടാപ്രാണികളുടെ കൂടെ ഞാന്‍ ഒറ്റക്ക് എന്തുചെയ്യാനാ ഞാനും വരുന്നുകൂടെ,തണുപ്പുണ്ടെങ്കിലും ഞാന്‍ സഹിച്ചോളമെടാ.ഏഴുപത്തഞ്ചു വയസ്സു  കഴിഞ്ഞു രണ്ടു ഹാര്‍ട്ട്സര്‍ജറിയും കഴിഞ്ഞു.ഇനി ദൈവം വിളിച്ചാല്‍ മതി,അതുവരെ നിന്‍റെ കൂടെ കഴിയട്ടെ.മക്കള്‍ക്കോ സമയമില്ല പേരകുട്ടികള്‍ടെ കൂടെയെങ്കിലും കഴിയട്ടെയെന്നാകും ദൈവവിധി.എപ്പോഴും ഓടിയെത്താനൊന്നും മക്കള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല.അവര്‍ക്കും അവരുടെ
ജോലിയും ഭാവിയും നോക്കാതെ പറ്റ്യോ."

ആ വാക്കുകള്‍ കേട്ടാല്‍ അറിയാം മക്കളോടുള്ള സ്നേഹം.എന്താ ഒരു കോണ്‍ഫിടന്‍സ്.അറിവും ദൈവഭക്തിയും എന്തും സഹിക്കുവാനുള്ള സന്നദ്ധതയും.


മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും അമ്മൂമ്മയുടെ കൈകൊണ്ട് വച്ച ഭക്ഷണം മതി.പുള്ളികാരിയും നന്നായി ആസ്വദിച്ചു ഓരോ ദിവസവും.ഒരിക്കല്‍ തന്നോട് പറഞ്ഞു "ടാ..... മാത്തുകുട്ടി ഇവിടെ എന്തിനാ കിടക്കണേ നമുക്ക് തിരിച്ചു പോകാം നാട്ടില്‍ എന്തേലും തുടങ്ങ്‌.പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം ഇവിടെ കിടന്നിട്ട് എന്തിനാ."(ഒരിക്കല്‍ എന്‍റെ ഒരു സുഹ്രുത്തും ഇതേ അഭിപ്രായം പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം)

അങ്ങിനെയാണ് ബിസിനസ്‌ തുടങ്ങുന്നത്.നന്നായിപോകുന്നുണ്ട് എന്നുകാണുമ്പോള്‍ എന്താ പുള്ളികാരിയുടെ ഒരു സന്തോഷം,പോരാഞ്ഞ് നേര്‍ച്ചകാഴ്ചകളും.എല്ലാം ഒരു നല്ല മനസ്സിന്‍റെ ചെയ്തികള്‍.

പക്ഷെ,ഭാഗ്യഹീനനായ ഈ പാവത്തിന്‍റെ തലേവര മാറ്റാന്‍ പറ്റില്ലലോ.അമ്മൂമ്മയുടെ വിയോഗത്തോടെ ആ ചിന്തകളും മാറ്റിവയ്ക്കാം.തറവാടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചു പോലും.

അല്ലങ്കിലും ജര്‍മനിയില്‍ കിടക്കുന്നവര്‍ക്ക് എന്തിനാ ഭൂമി.അവരൊക്കെ ആ ദേശത്ത് പൊരുത്തപ്പെട്ടുപോയി.പക്ഷെ ഈ മണ്ണും പശുക്കളും ചെമ്പകമരവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.എന്നോടൊപ്പം വളര്‍ന്നവയാണ് ഇതൊക്കെ.ഞാന്‍ നട്ടതും നനച്ചുവളര്‍ത്തിയതുമായ എന്‍റെ മരങ്ങള്‍.

"അറിയാം കുട്ടീ.പക്ഷെ"........ചാച്ചന്‍ ആശ്വസിപ്പിച്ചു.ഒന്ന് ഉറക്കെ പറയണം എന്നുണ്ട് ഞാന്‍ ഒപ്പിടില്ലയെന്ന്.ആരോ പറഞ്ഞു ഒമ്പത് നൊവേന കൂടിയാല്‍ വിചാരിച്ച കാര്യം നടക്കും എന്ന്.എന്നാല്‍ പിന്നെ ആയികോട്ടെ എന്ന് താനും തീരുമാനിച്ചു.ആ പറമ്പ് കൈവിടാന്‍ പാടില്ല. എന്‍റെ ബാല്യം ഓടികളിച്ച മണ്ണാണ് അത്.അതില്‍ ഒരു പഴയ മോഡല്‍ വീട് പണിയണം.മുകളില്‍ ഓട്മേഞ്ഞ വീട്.തൂവാനവും മുഖപ്പും വലിയ വരാന്തകളും നിറയെ വെളിച്ചവുമുള്ള വീട്.ചെത്തിയും താളിയും അതിര് തിരിക്കുന്ന മുറ്റം.കരിങ്കല്‍ വിരിച്ച നടവഴി.അരമതില് ‍വേണം മുറ്റത്ത്‌ ഒരു പ്രാവ്കൂടും വേണം.

എന്നിട്ട് പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് ചുമ്മാ സ്വപ്നംകണ്ട് ഉറങ്ങണം.എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗസലുകള്‍ കേള്‍ക്കണം.(വെറുതെ ഈ മോഹങ്ങളെങ്കിലും...വെറുതെ മോഹിക്കുവാന്‍ മോഹം)


 ടാ.....ടാ..........പോളിന്‍റെയും ജിനോയുടെ വിളിയാണ് ചിന്തകളെ  അകറ്റിയത്.നേരം പോയതറിഞ്ഞില്ല.സൂര്യന്‍ വളരെ താഴോട്ടിറങ്ങിയിരിക്കുന്നു.എവിടെയോ വായിച്ചത് ഓര്‍ക്കുന്നു 'നോബഡി
വര്‍ഷിപ്പ്സ് സെറ്റിങ്ങ് സണ്‍'

അസ്തമയത്തിനുമപ്പുറം പുത്തന്‍ പ്രതീക്ഷളും മോഹങ്ങളുമായി പുലരിയെ കാത്തിരിക്കുന്നു.മഞ്ഞു പെയ്യുന്ന,തണുത്ത കാറ്റു വീശുന്ന,കിളികളുടെ ചിലമ്പല്‍ കേള്‍ക്കുന്ന....നല്ല വാര്‍ത്തകളുമായ് ഒരു പുതിയ ആകാശം.........









                                                                                                                                    






സൗഹൃദത്തിന്‍റെ ഒരായിരം പൂക്കള്‍

ന്നീ പുലരിയില്‍ ഞാനെന്‍

കണ്ണായി കരളായി ഊട്ടിവളര്‍ത്തിയ

പൊന്നിന്‍ സുഹൃദബന്ധമൊന്നുഞാനോര്‍ക്കട്ടെ

ഓര്‍ത്തുഞാനോരുതുള്ളി കണ്ണീരുതീര്‍ക്കട്ടെ

ഇന്നെന്‍റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൊരാ-

ചിന്തയാല്‍ നീറുന്ന ചിത്തത്തിലിരി

സ്നേഹത്തിന്‍ പഞ്ചാമൃതം പകര്‍ന്നീടുവാന്‍

എന്നോമല്‍ സോദരി നീ വന്നണയുക!

എന്‍ വാക്കാം കൂരമ്പേറ്റു പിടയുന്നോര-

കൊച്ചുപക്ഷിതന്‍ ഹൃത്തില്‍നിന്നൂറുന്ന

ചെന്നിണമെന്നുടെ ചിന്താസരണിയില്‍

മനസാക്ഷിക്കുത്തായലിഞ്ഞു ചേരുന്നുവോ?

എന്‍വാക്കുകള്‍ക്കില്ലാവിലയിനി

സത്യത്തെ വിശ്വസിച്ചിടാന്‍ കൂട്ടാക്കാതെ

മരവിച്ചുനില്‍ക്കുന്നെന്നുടെ ചേതന-

യോടിനിയെന്തു ഞാന്‍ മറുപടി പറയേണ്ടു?

നാളെയെന്‍ സ്മൃതികള്‍ തന്‍ ശവഭൂമിയില്‍

ഞാന്‍ തന്നെ തീര്‍ക്കുന്നെനിക്കൊരുപട്ടട.

നാളെ നാശത്തിന്‍റെ പാതയില്‍ ഞാനെന്‍

ജന്മത്തെതന്നെയും ശപിച്ചുമുന്നേറുമ്പോള്‍

ജീവിതമാം നുകം പേറി ഞാന്‍ കുഴയുമ്പോള്‍

സാന്ത്വനമേകുവാന്‍ നീ വന്നണയുക.

'മറക്കില്ല നിന്നെ ഞാന്‍'പണ്ടേതോ ആളുകള്‍

പാടിയ പല്ലവിയാവര്‍ത്തിക്കില്ലഞാന്‍.

ഇനിയും നമ്മള്‍തന്‍ സമാഗമവേളകള്‍

നമ്മെയറിയാന്‍ സഹായിക്കുമാറാകട്ടെ.

ഇനിയെന്‍ കനവിലോ നിനവിലോ ഞാനെന്‍

നീറുന്ന ഹൃദയം പൂഴ്ത്തിമയങ്ങട്ടെ.

(സൗഹൃദത്തില്‍ പ്രണയം മൊട്ടിട്ടാല്‍..........)

Monday, 28 November 2011

കാത്തിരുപ്പ്

രും വരാതിരിക്കില്ലയവന്‍

ഈ ക്രിസ്തമസ്നാളിലെങ്കിലും


വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും

തുടരുന്നു ഈ കാത്തിരുപ്പിനിയും


മറക്കുവാനാകുമോ അരുമസുതന്നു

തനിക്കുജന്മമേകിയൊരമ്മയെ


കണ്ടുകൊതിതീരും മുമ്പേ താതന്‍ യാത്രയായിട്ടും

ജീവിച്ചു തനയന്നുവേണ്ടിമാത്രം


അറിവിന്‍റെ ലോകത്ത് പിച്ചവെയ്ക്കുവാന്‍

തണലായി,സ്നേഹമായ് കൂട്ടിരുന്നു


തനുവും മനവും തളരാതെ പണിചെയ്തു

പുത്രന്‍റെ ഭാവിയെ പടുത്തുയര്‍ത്തുവാന്‍


അമ്മതന്‍ ലക്‌ഷ്യം സഫലമായി

മകനെത്തിയിന്നു അത്യുന്നതങ്ങളില്‍


സ്വപ്നങ്ങളോരുപാട് കൂട്ടിനായെത്തി

മനസ്സിലോ മണിമേടകളുയര്‍ന്നു


മോഹങ്ങളെല്ലാം കതിരണിഞീടവേ

ഭാരമായ് പെറ്റമ്മതന്‍ സ്നേഹവും


വാര്‍ദധക്യകാലം കഴിച്ചുകൂട്ടുവാന്‍

മന്നിതിലില്ല മറ്റൊരിടമെന്നു ചൊല്ലി


കണ്ടെത്തിയമ്മക്കു സുഖവാസത്തിനായ്

ഇരുളടഞൊരീ വൃദ്ധസദനം


മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ നിറയവേ

കൊതിച്ചുപോകുന്നു മകന്‍തന്‍ സ്നേഹം


ആഗ്രഹങ്ങളോന്നായി വിടപറഞ്ഞകലവേ

കാത്തിരിക്കുന്നു ആ വിളിയൊന്നുകേള്‍ക്കുവാന്‍


വരും വരാതിരിക്കില്ലയവന്‍

ഈ ക്രിസ്തമസ്നാളിലെങ്കിലും


വര്‍ഷങ്ങളെത്രയോ കടന്നുപോയിട്ടും

തുടരുന്നു ഈ കാത്തിരിപ്പിനിയും.












പ്രവാചകന്‍ പോള്‍

2008-ലെ യുറോ കപ്പില്‍ ജര്‍മനി സ്പെയിനിനെ വീഴ്ത്തുമെന്ന നീരാളി പോളിന്‍റെ പ്രവചനം ലോകത്തെമ്പാടും ആരാധകരെ നേടി എടുത്തു.

  2010-ലെ ലോക കപ്പ് മല്‍സരം പോളിന് സൂപ്പര്‍താരപദവി അലങ്കാരിക്കുവാന്‍ സഹായിച്ചു.മൈതാനത്തില്‍ കളിക്കുവാന്‍ ഇറങ്ങാതെ സൂപ്പര്‍ താരപദവി നേടിയ ഒരേ ഒരുതാരം നീരാളി പോളായിരുന്നു. ജര്‍മനിയുടെ തോല്‍വി പ്രവചിച്ച പോല്‍ കടുത്ത ശത്രുത സമ്പാദിച്ചു.ജര്‍മനിയുടെ വീര്യം കെടുത്തിയ പോളിന്‍റെ പ്രവചനം ജര്‍മ്മന്‍ ആരാധകരില്‍ പോളിനെ പൊരിച്ച് പകരം വീട്ടണമെന്ന ആവശ്യം ഉയര്‍ന്നു.സ്വദേശം ഇംഗ്ലണ്ട് ആണങ്കിലും ജര്‍മനിയിലെ ഒബര്‍ ഹൗസിലെ അക്വേറിയത്തില്‍ കഴിയുന്ന പോളിന്‍റെ സംരഷണത്തിന് സ്പെയിന്‍ അടക്കം ധാരാളം പേര്‍ മുന്നോട്ടു വന്നു.ആരാണ് ഈ നീരാളി പോള്‍.പോളിന്‍റെ പ്രവചനം യാധാര്‍തഥമോ

 ഒമ്പത് തലച്ചോറുള്ള സവിശേഷ സിദ്ധിയുള്ള കടല്‍ജീവിയാണ് നീരാളി.വൈവിധ്യമാര്‍ന്ന കടല്‍ജീവികളില്‍ ഏറ്റവും ശക്തിമാനായ നട്ടെല്ലില്ലാത്ത പരഭോജി.കടലിലെ വേട്ടക്കാര്‍ ആണിവര്‍.


 2012-ല്‍ ലോകമവസാനിക്കുമോ?മുല്ലപെരിയാര്‍ തകരുമോ?ഇറാന്‍ ലോകത്തിന്‍ മേലെ അണുബോംബ് ഇടുമോ?ബച്ചന്‍ കുടുംബത്തിലെ നവജാതശിശു ബോളിവുഡ് കീഴടക്കുമോ?ഈ ചോദ്യങ്ങളൊക്കെ പോളിനോട് ചോദിക്കാമായിരുന്നു എന്തു ചെയ്യാം പോള്‍ ചത്തുപോയി.(കാലം ചെയ്തു പോയി)


 കണ്ടുപിടുത്തങ്ങളുടെ നെറുകയില്‍ എത്തിയിട്ടും അന്ധവിശ്വാസങ്ങള്‍ വേട്ടയാടുന്നുവോ?ചോദ്യം പരസ്പരം ചോദിക്കാം.മനോവീര്യം കെടുത്തുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് നാം ബലിയാടുകലാണോ.കര്‍മ്മധീരരായി മുന്നേറുക.വിജയം സുനശ്ചിതം.

(പോള്‍ തിരിച്ചു വരുന്നു,മുല്ലപെരിയാര്‍ തകരില്ല പോലും......തമിഴ്നാടിന്‍റെ അദൃശ്യ കരങ്ങള്‍ ഇതിന്‍റെ പുറകില്‍ ഉണ്ട് പോലും)