ഇന്നത്തെ പ്രഭാതത്തിന് നല്ല വെണ്മയുള്ളതായി ചെറിയാനു തോന്നി.കുളിര്‍മ്മയില്‍ കുതിര്‍ന്ന ഒരുതരം വെണ്മ.ശരീരത്തില്‍നിന്ന് എല്ലാം അഴിച്ചുവച്ചപ്പോഴുള്ള ഭാരമില്ലായ്മയോടെ അയാള്‍ വീടിന്‍റെ വലിയ പൂമുഖത്തിട്ട കസേരയില്‍ ഇരിക്കുകയായിരുന്നു.പക്ഷെ മനസ്സില്‍ വലിയ ഭാരം തൂങ്ങിക്കിടക്കുന്നതായി ചെറിയാന് അറിയാമായിരുന്നു.ഇരുമ്പിന്‍റെ കട്ടിയുള്ള ഭാരം.
ഇന്നലെയാണ് ഉദ്യോഗത്തില്‍നിന്ന് അയാള്‍ പെന്‍ഷന്‍പറ്റിയത്.മുപ്പത്തിയന്ജു വര്‍ഷത്തെ സേവനത്തിനുശേഷമുള്ള പെന്‍ഷന്‍പറ്റല്‍.ഇന്നലെത്തന്നെ ഭാര്യയും പെന്‍ഷന്‍പറ്റിയെന്നത് തികച്ചും യാദ്രിച്ചികമായിരുന്നു.ചെറിയാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനത്തിലായിരുന്നു.റെയ്ച്ചല്‍ സംസ്ഥാന സര്‍വീസില്‍ ആധ്യാപികയും.
ഇന്നുമുതല്‍ ഒരു തിരക്കുമില്ല.രാവിലെയുള്ള ഷേവിങ്ങും കുളിയും ഡ്രസ്സ്‌ചെയ്യലും സ്കൂട്ടര്‍തുടക്കലും ഒന്നും വേണ്ടേ.എല്ലാത്തിനും സാവകാശമുണ്ട്.അവയൊക്കെ ഇനി എപ്പോള്‍ വേണമെങ്കിലും ആകാം.തിരക്കിട്ട് എവിടെപോകാനാണ്?പത്രം ആദ്യം മുതല്‍ അവസാനം വരെ വായിച്ചുതീര്‍ക്കാം.പിന്നെ സൗകര്യംപോലെയുള്ള ഉറക്കങ്ങളും.
അപ്പോള്‍ ഒരുകപ്പ് ചായയുമായി ഭാര്യ അടുത്തുവന്നിരുന്നു.റെയ്ച്ചലിനും തിരക്കൊഴിഞ്ഞു.പ്രാതല്‍ തയ്യാറാക്കേണ്ട.ഉച്ചക്കുള്ളതുകൂടിയുണ്ടാക്കി രണ്ടുപേരുടെയും ടിഫിന്‍ കാരിയറില്‍ വയ്ക്കേണ്ട.ക്ലാസ്സിലേക്കുള്ള നോട്ട്സ് തയ്യാറാക്കേണ്ട.ഇനി ജീവിതം ആയാസരഹിതം."വാസ്തവത്തില്‍ നമ്മുടെ ജീവിതം മുഴുവന്‍ കഷ്ടപാടും ദുരിതവും മാത്രമായിരുന്നില്ലേ?"
ചായകുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് അതു പറഞ്ഞപ്പോള്‍ റേയ്ച്ചലിനു അത്ഭുതമാണ് തോന്നിയത്."അതെന്താണ് അങ്ങനെ തോന്നിയത്?"റെയ്ച്ചല്‍ ചോദിച്ചു.
"നമ്മള്‍ സംസാരിക്കുമ്പോള്‍ ഇതിനുമുന്‍പ് പലതവണ ഇതു സൂചിപ്പിച്ചിട്ടുല്ലതല്ലേ?നാലു മുറികളുള്ള ഇത്രയും വലിയ വീട് നമുക്കാവശ്യമുണ്ടായിരുന്നോ?"നമുക്കുവേണ്ടി മാത്രമല്ലല്ലോ,ഭാവിയില്‍ മക്കള്‍ക്കും കൂടിയല്ലേ വീട്."റെയ്ച്ചല്‍ ന്യായവാദം നടത്തി.
"ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോള്‍ പിന്നെ നിനക്കു പ്രസവിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാമായിരുന്നല്ലോ?മക്കള്‍ക്ക് ഭാവിയില്‍ താമസിക്കാനാണ് ഇത്രയും വലിയ വീടുപണിതതെന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.പണമുള്ള നമ്മുടെ ചില ബന്ധുക്കളുടെ നിലവാരത്തിലെത്താനുള്ള പത്രാസില്‍ പണിതവീട്.ഇതു പണിയാന്‍വേണ്ടി വാങ്ങിയ വലിയ വായ്പ.ഇക്കഴിഞ്ഞ വര്‍ഷംവരെ ഇന്‍സ്റ്റാള്‍മെന്‍റ് അടച്ചല്ലേ ആ വായ്പ തീര്‍ത്തത്."
"എന്തായാലും ഒരു നല്ല വീടുണ്ടായില്ലേ?"
"ഉണ്ടായി.അതില്‍ താമസിക്കാന്‍ നമ്മുടെ മകനും കുടുംബവും എവിടെ?അവന്‍ അമേരിക്കയില്‍ പോയി മദാമ്മയെ കല്യാണം കഴിച്ച് അവിടെ സ്ഥിര താമസവുമാക്കി.ഇനി ഒരു വെള്ളാനപോലെ ഈ വീട് നമ്മുടെ കൈയ്യില്‍." ഇതു പറഞ്ഞുകൊണ്ട് ചെറിയാന്‍ ഒരു കവിള്‍ ചായ അകത്താക്കി.
"അതുകൊണ്ടുമായില്ല.വായ്പയെടുത്ത് ഒരു കാറും വാങ്ങി.ഒരു മാസത്തില്‍ ഒന്നോ രണ്ടോ തവണയല്ലാതെ എപ്പോഴെങ്കിലും നാം ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടോ? ഒരു വലിയ പൊങ്ങച്ചത്തിനുവേണ്ടി ഒരു ചത്ത കുതിരപോലെ കാര്‍പോര്‍ച്ചില്‍ ഇക്കാലമത്രയും ഈ കാര്‍ കിടക്കുകയല്ലേ? കാറു വാങ്ങാന്‍ വായ്പയെടുത്തതിന് ഓരോ മാസവും തിരിച്ചടയ്ക്കേണ്ട ഇന്‍സ്റ്റാള്‍മെന്‍ന്റിന്‍റെ ഒരംശമുണ്ടായിരുന്നെങ്കില്‍ ഒരു ടാക്സിയെടുത്ത് നമ്മുടെ ആവശ്യത്തിനു യാത്രചെയ്യാമായിരുന്നു.അല്ലങ്കില്‍തന്നെ എന്താവശ്യം?ബന്ധുക്കളുടെയും കൂട്ടുകാരുടെയും കല്യാണച്ചടങ്ങുകള്‍ക്കും മറ്റും പോകാന്‍ പൊങ്ങച്ചത്തിന് ഒരു കാര്‍.ഇക്കാലമത്രയും എല്ലക്കാര്യത്തിനും ഈ സ്കൂട്ടറിലല്ലേ ഞാനും നീയും യാത്രചെയ്തത്?"
"നടന്നതൊക്കെ നടന്നു.ഇനി ഇതുപറഞ്ഞ് ദുഃഖിച്ചിട്ടു കാര്യമുണ്ടോ?"റെയ്ച്ചല്‍ ചോദിച്ചു."ദുഃഖിക്കുകയല്ല.ചുമ്മാ പറഞ്ഞതാ.എല്ലാം പൊങ്ങച്ചത്തിനുവേണ്ടി മാത്രം ചെയ്തുകൂട്ടിയതല്ലേ?പിന്നെ വീടിനുള്ളില്‍ വാങ്ങിക്കൂട്ടിയ എത്രയോ ഉപകരണങ്ങള്‍.എല്ലാം ബന്ധുക്കളും മറ്റുള്ളവരോ വരുംമ്പോള്‍ കാണാന്‍വേണ്ടി മാത്രം വാങ്ങിയതല്ലേ?".അപ്പോള്‍ റെയ്ച്ചല്‍ പറഞ്ഞു"ഇതെല്ലാം സ്വന്തമായുണ്ടായില്ലെ" ചെറിയാന്‍ പറഞ്ഞു"ശരിയാണ് പക്ഷെ അതിന് നാം നല്‍കിയ വിലയോ?" സന്തോഷത്തോടെയോ ശാന്തമായോ ജീവിക്കാന്‍ കഴിഞ്ഞോ?നല്ല ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞോ?പിന്നെ എവിടെനിന്നെല്ലാം നാണംകെട്ടു വായ്പകള്‍ വാങ്ങി.എന്നും പ്രാരാബ്ധങ്ങള്‍ മാത്രമായ ഒരുതരം അഡ്ജസ്റ്റ്മെന്റ് ജീവിതം."
"റെയ്ച്ചലെ ഡൈനിങ്ങ്‌റൂമിലെ ഷോക്കേസില്‍വച്ചിട്ടുള്ള ഡിന്നര്‍സെറ്റ് ഇന്നു പുറത്തെടുത്ത് നീ ഉച്ചക്കതില്‍ നമുക്കു ചോറുവിളമ്പണം"റെയ്ച്ചല്‍ ആദ്യം ഒന്ന് സംശയിച്ചു കാരണം ആറായിരം രൂപ കൊടുത്ത് വാങ്ങിയതാണ് അത്.എത്ര വര്‍ഷമായ് ഇതു വരെ ഉപയോഗിച്ചട്ടില്ല.മത്തി വറ്റിച്ചതായാലും കപ്പപുഴുക്ക് ആയാലും അതല്ലേ നമ്മുടെ ഉച്ചയൂണും അത്താഴവും.ഈ അത്താഴമെന്ന വാക്കിന്‍റെ ഇംഗ്ലീഷ് പദമല്ലേ ഡിന്നര്‍ എന്നത്.
ഇതുപറയുമ്പോള്‍ ചെറിയാന്‍റെ മുഖത്ത് ദൈന്യതനിറഞ്ഞ ഒരു ചെറുപുഞ്ചിരിയാണ് വിടര്‍ന്നത്.
ഇന്നലെയാണ് ഉദ്യോഗത്തില്‍നിന്ന് അയാള്‍ പെന്‍ഷന്‍പറ്റിയത്.മുപ്പത്തിയന്ജു വര്‍ഷത്തെ സേവനത്തിനുശേഷമുള്ള പെന്‍ഷന്‍പറ്റല്‍.ഇന്നലെത്തന്നെ ഭാര്യയും പെന്‍ഷന്‍പറ്റിയെന്നത് തികച്ചും യാദ്രിച്ചികമായിരുന്നു.ചെറിയാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനത്തിലായിരുന്നു.റെയ്ച്ചല്‍ സംസ്ഥാന സര്‍വീസില്‍ ആധ്യാപികയും.
ഇന്നുമുതല്‍ ഒരു തിരക്കുമില്ല.രാവിലെയുള്ള ഷേവിങ്ങും കുളിയും ഡ്രസ്സ്‌ചെയ്യലും സ്കൂട്ടര്‍തുടക്കലും ഒന്നും വേണ്ടേ.എല്ലാത്തിനും സാവകാശമുണ്ട്.അവയൊക്കെ ഇനി എപ്പോള്‍ വേണമെങ്കിലും ആകാം.തിരക്കിട്ട് എവിടെപോകാനാണ്?പത്രം ആദ്യം മുതല്‍ അവസാനം വരെ വായിച്ചുതീര്‍ക്കാം.പിന്നെ സൗകര്യംപോലെയുള്ള ഉറക്കങ്ങളും.
അപ്പോള്‍ ഒരുകപ്പ് ചായയുമായി ഭാര്യ അടുത്തുവന്നിരുന്നു.റെയ്ച്ചലിനും തിരക്കൊഴിഞ്ഞു.പ്രാതല്‍ തയ്യാറാക്കേണ്ട.ഉച്ചക്കുള്ളതുകൂടിയുണ്ടാക്കി രണ്ടുപേരുടെയും ടിഫിന്‍ കാരിയറില്‍ വയ്ക്കേണ്ട.ക്ലാസ്സിലേക്കുള്ള നോട്ട്സ് തയ്യാറാക്കേണ്ട.ഇനി ജീവിതം ആയാസരഹിതം."വാസ്തവത്തില്‍ നമ്മുടെ ജീവിതം മുഴുവന്‍ കഷ്ടപാടും ദുരിതവും മാത്രമായിരുന്നില്ലേ?"
ചായകുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് അതു പറഞ്ഞപ്പോള്‍ റേയ്ച്ചലിനു അത്ഭുതമാണ് തോന്നിയത്."അതെന്താണ് അങ്ങനെ തോന്നിയത്?"റെയ്ച്ചല്‍ ചോദിച്ചു.
"നമ്മള്‍ സംസാരിക്കുമ്പോള്‍ ഇതിനുമുന്‍പ് പലതവണ ഇതു സൂചിപ്പിച്ചിട്ടുല്ലതല്ലേ?നാലു മുറികളുള്ള ഇത്രയും വലിയ വീട് നമുക്കാവശ്യമുണ്ടായിരുന്നോ?"നമുക്കുവേണ്ടി മാത്രമല്ലല്ലോ,ഭാവിയില്‍ മക്കള്‍ക്കും കൂടിയല്ലേ വീട്."റെയ്ച്ചല്‍ ന്യായവാദം നടത്തി.
"ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോള്‍ പിന്നെ നിനക്കു പ്രസവിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാമായിരുന്നല്ലോ?മക്കള്‍ക്ക് ഭാവിയില്‍ താമസിക്കാനാണ് ഇത്രയും വലിയ വീടുപണിതതെന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.പണമുള്ള നമ്മുടെ ചില ബന്ധുക്കളുടെ നിലവാരത്തിലെത്താനുള്ള പത്രാസില്‍ പണിതവീട്.ഇതു പണിയാന്‍വേണ്ടി വാങ്ങിയ വലിയ വായ്പ.ഇക്കഴിഞ്ഞ വര്‍ഷംവരെ ഇന്‍സ്റ്റാള്‍മെന്‍റ് അടച്ചല്ലേ ആ വായ്പ തീര്‍ത്തത്."
"എന്തായാലും ഒരു നല്ല വീടുണ്ടായില്ലേ?"
"ഉണ്ടായി.അതില്‍ താമസിക്കാന്‍ നമ്മുടെ മകനും കുടുംബവും എവിടെ?അവന്‍ അമേരിക്കയില്‍ പോയി മദാമ്മയെ കല്യാണം കഴിച്ച് അവിടെ സ്ഥിര താമസവുമാക്കി.ഇനി ഒരു വെള്ളാനപോലെ ഈ വീട് നമ്മുടെ കൈയ്യില്‍." ഇതു പറഞ്ഞുകൊണ്ട് ചെറിയാന്‍ ഒരു കവിള്‍ ചായ അകത്താക്കി.
"അതുകൊണ്ടുമായില്ല.വായ്പയെടുത്ത് ഒരു കാറും വാങ്ങി.ഒരു മാസത്തില്‍ ഒന്നോ രണ്ടോ തവണയല്ലാതെ എപ്പോഴെങ്കിലും നാം ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടോ? ഒരു വലിയ പൊങ്ങച്ചത്തിനുവേണ്ടി ഒരു ചത്ത കുതിരപോലെ കാര്‍പോര്‍ച്ചില്‍ ഇക്കാലമത്രയും ഈ കാര്‍ കിടക്കുകയല്ലേ? കാറു വാങ്ങാന്‍ വായ്പയെടുത്തതിന് ഓരോ മാസവും തിരിച്ചടയ്ക്കേണ്ട ഇന്‍സ്റ്റാള്‍മെന്‍ന്റിന്‍റെ ഒരംശമുണ്ടായിരുന്നെങ്കില്‍ ഒരു ടാക്സിയെടുത്ത് നമ്മുടെ ആവശ്യത്തിനു യാത്രചെയ്യാമായിരുന്നു.അല്ലങ്കില്‍തന്നെ എന്താവശ്യം?ബന്ധുക്കളുടെയും കൂട്ടുകാരുടെയും കല്യാണച്ചടങ്ങുകള്‍ക്കും മറ്റും പോകാന്‍ പൊങ്ങച്ചത്തിന് ഒരു കാര്‍.ഇക്കാലമത്രയും എല്ലക്കാര്യത്തിനും ഈ സ്കൂട്ടറിലല്ലേ ഞാനും നീയും യാത്രചെയ്തത്?"
"നടന്നതൊക്കെ നടന്നു.ഇനി ഇതുപറഞ്ഞ് ദുഃഖിച്ചിട്ടു കാര്യമുണ്ടോ?"റെയ്ച്ചല്‍ ചോദിച്ചു."ദുഃഖിക്കുകയല്ല.ചുമ്മാ പറഞ്ഞതാ.എല്ലാം പൊങ്ങച്ചത്തിനുവേണ്ടി മാത്രം ചെയ്തുകൂട്ടിയതല്ലേ?പിന്നെ വീടിനുള്ളില്‍ വാങ്ങിക്കൂട്ടിയ എത്രയോ ഉപകരണങ്ങള്‍.എല്ലാം ബന്ധുക്കളും മറ്റുള്ളവരോ വരുംമ്പോള്‍ കാണാന്‍വേണ്ടി മാത്രം വാങ്ങിയതല്ലേ?".അപ്പോള്‍ റെയ്ച്ചല്‍ പറഞ്ഞു"ഇതെല്ലാം സ്വന്തമായുണ്ടായില്ലെ" ചെറിയാന്‍ പറഞ്ഞു"ശരിയാണ് പക്ഷെ അതിന് നാം നല്‍കിയ വിലയോ?" സന്തോഷത്തോടെയോ ശാന്തമായോ ജീവിക്കാന്‍ കഴിഞ്ഞോ?നല്ല ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞോ?പിന്നെ എവിടെനിന്നെല്ലാം നാണംകെട്ടു വായ്പകള്‍ വാങ്ങി.എന്നും പ്രാരാബ്ധങ്ങള്‍ മാത്രമായ ഒരുതരം അഡ്ജസ്റ്റ്മെന്റ് ജീവിതം."
"റെയ്ച്ചലെ ഡൈനിങ്ങ്‌റൂമിലെ ഷോക്കേസില്‍വച്ചിട്ടുള്ള ഡിന്നര്‍സെറ്റ് ഇന്നു പുറത്തെടുത്ത് നീ ഉച്ചക്കതില്‍ നമുക്കു ചോറുവിളമ്പണം"റെയ്ച്ചല്‍ ആദ്യം ഒന്ന് സംശയിച്ചു കാരണം ആറായിരം രൂപ കൊടുത്ത് വാങ്ങിയതാണ് അത്.എത്ര വര്‍ഷമായ് ഇതു വരെ ഉപയോഗിച്ചട്ടില്ല.മത്തി വറ്റിച്ചതായാലും കപ്പപുഴുക്ക് ആയാലും അതല്ലേ നമ്മുടെ ഉച്ചയൂണും അത്താഴവും.ഈ അത്താഴമെന്ന വാക്കിന്‍റെ ഇംഗ്ലീഷ് പദമല്ലേ ഡിന്നര്‍ എന്നത്.
ഇതുപറയുമ്പോള്‍ ചെറിയാന്‍റെ മുഖത്ത് ദൈന്യതനിറഞ്ഞ ഒരു ചെറുപുഞ്ചിരിയാണ് വിടര്‍ന്നത്.